Sunday, April 15, 2007

ഹമീദിനെ കണ്ടുമുട്ടി

നമ്മുടെ പാറമുക്കിലെ ഹമീദ്‌ സൗദിയില്‍ ജോലി ചെയ്യുന്ന കാര്യം അടുത്തിടെയാണ്‌ ഞാനറിഞ്ഞത്‌. കാണാന്‍ വളരെ ബുദ്ധിമുട്ടിയെങ്കിലും കണ്ടെത്തി. അങ്ങനെ ഒരു നാട്ടുകരനേയും കൂടി കിട്ടിയ സന്തോഷത്തിലാണീ പ്രവാസി. അത്രയധികം നിര്‍മ്മല്ലൂര്‍ക്കാര്‍ സൗദിയില്‍ ഉള്ളതായി അറിവില്ല. എന്റെ അറിവില്‍ ഇപ്പോള്‍ ഇവിടെ ഉള്ള നിര്‍മ്മല്ലൂര്‍ നിവാസികള്‍ ഇവരാണ്‌.

1) കുറ്റിപ്പിലാവില്‍ രാഘവന്‍ മാഷിന്റെ മകന്‍ രജേഷ്‌ അഥവാ ബേബി
2) മഞ്ഞപ്പാലം വാകയാട്‌ റോഡില്‍ താമസിക്കുന്ന ബാബു (ആരാണെന്നറിയില്ല ഈ സൗദി അറേബ്യയില്‍ പോലും ഈ റോഡിനെ കക്കൂസ്‌ റോഡെന്നാ ആളുകള്‍ പറയുന്നത്‌)

Thursday, April 12, 2007

മലയാള ചലച്ചിത്ര ഗാനങ്ങളും രാഗങ്ങളും

ആഭേരി

01) ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍ (കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍)
02) എന്തിനായെന്‍ ഇടംകണ്ണിന്‍ (മിഴി രണ്ടിലും)
03) ഗോപാല ഹൃദയം പാടുന്ന (കല്യാണസൗഗന്ധികം)
04) ഹൃദയവനിയിലെ ഗായികയോ (കോട്ടയം കുഞ്ഞച്ചന്‍)
05) കരിനീല കണ്ണഴകി കണ്ണകി (കണ്ണകി)
06) കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ (തച്ചിലേടത്തു ചുണ്ടന്‍)
07) മാനസനിളയില്‍ പൊന്നോളങ്ങള്‍ (ധ്വനി)
08) മാനേ മലരമ്പന്‍ വളര്‍ത്തുന്ന (അയാള്‍ കഥയെഴുതുകയാണ്‌)
09) മകളേ പാതിമലരേ മനസ്സിലെന്നെ (ചമ്പക്കുളം തച്ചന്‍)
10) മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ (വിഷ്ണുലോകം)
11) നഷ്ടസ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു (വീണപൂവ്‌)
12) പാടാത്ത വൃന്ദാവനം (താലോലം)
13) പാതിരാപുള്ളുണര്‍ന്നു പരല്‍മുല്ല പൂവിടര്‍ന്നു (ഈ പുഴയും കടന്ന്‌)
14) പത്തു വെളുപ്പിനു മുറ്റത്തു നിക്കണ (വെങ്കലം)
15) പ്രണയമണിത്തൂവല്‍ കൊഴിയും (അഴകിയ രാവണന്‍)
16) സ്വര്‍ഗഗായികേ ഇതിലേ ഇതിലേ (മൂലധനം)
17) വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം (കൈക്കുടന്ന നിലാവ്‌)
18) വീണപൂവേ കുമാരനാശാന്റെ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ)
19) യദുവംശ യാമിനി വനമോഹിനി (ദുബായ്‌)
20) മല്ലികപ്പൂ പൊട്ടുകുത്തി (മധുചന്ദ്രലേഖ)
21) വര്‍ണ്ണ വൃന്ദാവനം (കളിയൂഞ്ഞാല്‍)
22) ഓമനക്കയ്യില്‍ ഒലീവിലത്തുമ്പുമായ്‌ (ഭാര്യ)
23) സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട (ശാലിനി എന്റെ കൂട്ടുകാരി)
24) ഇന്ദ്രവല്ലരി പൂ ചൂടിവരും (ഗന്ധര്‍വ്വക്ഷേത്രം)
25) പൂവാംകുറുന്നിനു നാവൂറു പാടാന്‍ വായോ (ആകാശക്കോട്ടയിലെ സുല്‍ത്താന്‍)


ആഭോഗി

01) ആലിലമഞ്ചലില്‍ നീരാടുമ്പോള്‍ (സൂര്യഗായത്രി)
02) ഇനിയും പരിഭവമരുതേ (കൈക്കുടന്ന നിലാവ്‌)
03) കരിവളയോ ചങ്ങാതീ (മധുചന്ദ്രലേഖ)
04) കാത്തിരിപ്പൂ കണ്മണീ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌)
05) നന്ദബാലം ഗാനലോലം (തട്ടകം)


ആനന്ദഭൈരവി

01) ആറാട്ടിനാനകളെഴുന്നള്ളി (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)
02) ചെത്തി മന്ദാരം തുളസി (അടിമകള്‍)
03) കാവേരി തീരത്തെ കളമെഴുതും (കൈക്കുടന്ന നിലാവ്‌)
04) നാരയണായ നമ (ചട്ടക്കാരി)
05) നിനക്കും നിലാവില്‍ കുളിക്കും (കൈക്കുടന്ന നിലാവ്‌)
06) പഴനിമലക്കോവിലിലെ പാല്‍ക്കവടി (ശ്രീമുരുകന്‍)
07) ശബരിമലയില്‍ തങ്കസൂര്യോദയം (സ്വാമി അയ്യപ്പന്‍)
08) വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ (പൈതൃകം)
09) വാസന്തരാവിന്‍ (കൈയെത്തും ദൂരത്ത്‌)
10) പൂവാം കുഴലി പെണ്ണിനുണ്ടൊരു (വാടകക്കൊരു ഹൃദയം)


ആരഭി

01) ഇത്തിരി നാണം പെണ്ണിന്‍ കവിളിനു (തമ്മില്‍ തമ്മില്‍)
02) നവരാത്രി ദീപം നിറമാല (കഥയിലെ രാജകുമാരന്‍)
03) പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം (ആരോമലുണ്ണി)
04) പുടമുറിക്കല്യാണം (ചിലമ്പ്‌)
05) തിരുവോണപ്പുലരിതന്‍ (തിരുവോണം)


അമൃതവര്‍ഷിണി

01) ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ (മഴ)
02) മാനം പൊന്മാനം കതിര്‍ ചൂടുന്നു (ഈ തണലില്‍ ഇത്തിരി നേരം)
03) ഒരു ദലം മാത്രം വിടര്‍ന്നൊരു (ജാലകം)
04) ശരത്‌ കാല മേഘം മൂടി മയങ്ങും (ധൃവസംഗമം)


ബൗളി

01) ആതിര വരവായി (തുടര്‍ക്കഥ)
02) ചോറ്റാനിക്കര ഭഗവതീ (കൊടുങ്ങല്ലൂരമ്മ)


ബേഗഡ

01) അമ്പലപ്പറമ്പിലെ ആരാമത്തിലെ (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി)
02) ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ (സ്ത്രീ)
03) പൂനിലാവേ വാ (പത്മരാഗം)
04) സര്‍ഗസങ്കല്‍പ്പത്തിന്‍ തേരൊളി കേട്ടെന്റെ (വെള്ളം)
05) താരാംബരം പൂക്കും (കിന്നരിപ്പുഴയോരം)


ഭാഗേശ്വരി

01) ചന്ദനം മണക്കുന്ന പൂന്തോട്ടം (അചുവേട്ടന്റെ വീട്‌)
02) കൈക്കുടന്ന നിറയെ തിരുമധുരം തരും (മായാമയൂരം)
03) നീലനിശീഥിനീ നിന്‍ മണിവീണയില്‍ (സി.ഐ.ഡി. നസീര്‍)
04) പാതിരാ താരമേ സ്നേഹപൂക്കള്‍ (കുയിലിനെ തേടി)
05) പ്രേമയമുനാതീരവിഹാരം (പൂരം)
06) ചെമ്പകത്തൈകള്‍ പൂത്ത മാനത്തു (കോരിത്തരിച്ച നാള്‍)


ഭീം പ്ലാസി

01) ശിലയായ്‌ പിറന്നിരുന്നെങ്കില്‍ ഞാന്‍ (തട്ടകം)
02) താമസമെന്തേ വരുവാന്‍ (ഭാര്‍ഗവീനിലയം)
03) താമരകുമ്പിളല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല)
04) ദേവദുന്ദുഭീസാന്ദ്രലയം (എന്നെന്നും കണ്ണെട്ടെന്റെ)


ബിലഹരി

01) ആനന്ദനടനം ആടിനാന്‍ (കമലദളം)
02) കതിര്‍മണ്ഡപം സപ്തസ്വരമണ്ഡപം (കര്‍ത്തവ്യം)
03) പ്രിയതമാ പ്രിയതമാ (ശകുന്തള)


ചാരുകേശി

01) അകലെ അകലെ നീലാകാശം (മിടുമിടുക്കി)
02) ചന്ദ്രക്കലമാനത്ത്‌ (പിക്നിക്‌)
03) ചുംബനപ്പൂ കൊണ്ടുമൂടി (ബന്ധുക്കള്‍ ശത്രുക്കള്‍)
04) ഘനശ്യാമമോഹനകൃഷ്ണാ (കിഴക്കുണരും പക്ഷി)
05) കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു (തുലാഭാരം)
06) കൃഷ്ണകൃപാസാഗരം (സര്‍ഗം)
07) പുലരിത്തൂമഞ്ഞുതുള്ളിയില്‍ (ഉത്സവപിറ്റേന്ന്‌)
08) സ്വപ്നം ത്യജിച്ചാല്‍ (രാക്ഷസരാജാവ്‌)
09) യാത്രയായ്‌ വെയ്‌ലൊളി (ആയിരപ്പറ)
10) വീണാപാണിനീ രാഗവിലോലിനീ (എന്റെ ഗ്രാമം)


ചക്രവാകം

01) ആദിയില്‍ വചനമുണ്ടായി (ചേട്ടത്തി)
02) അദ്വൈതം ജനിച്ച നാട്ടില്‍ (ലൈന്‍ ബസ്‌)
03) ആയിരം കാതമകലെയാണെങ്കിലും (സഞ്ചാരി)
04) ചൈത്രം ചായം ചാലിച്ചു (ചില്ല്‌)
05) കാണാനഴകുള്ള മാണിക്യക്കുയിലേ (ഊഴം)
06) പാതിരാസൂര്യന്‍ ഉദിച്ചു (പാതിരാസൂര്യന്‍)
07) പട്ടണത്തില്‍ എന്നും പത്തുനേരം (കളിയില്‍ അല്‍പം കാര്യം)
08) സ്വര്‍ഗമെന്ന കാനനത്തില്‍ (ചന്ദ്രകാന്തം)
09) എന്റെ കയ്യില്‍ പൂത്തിരി (വിഷുക്കണി)


ചന്ദ്രകോന്‍സ്‌

01) അംഗോപാംഗം സ്വരമുഖരം (ദേവാസുരം)


ദേശ്‌

01) ആദ്യവസന്തമേ ഈ മൂകവീണയില്‍ (വിഷ്ണുലോകം)
02) എന്തേ ഒന്നും മിണ്ടീലാ (ഗ്രാമഫോണ്‍)
03) കാര്‍വര്‍ണ്ണനെ കണ്ടോ സഖീ (ഒരാള്‍ മാത്രം)
04) ഒരു പുഷ്പം മാത്രമെന്‍ (പരീക്ഷ)
05) മയിലായ്‌ പറന്നു വാ (മയില്‍പ്പീലിക്കാവ്‌)
06) മേഘരാഗം (കാക്കക്കുയില്‍)
07) മേലെവിണ്ണിന്‍ മട്ടുപ്പാവില്‍ (എഴുപുന്ന തരകന്‍)
08) മിഴിയോരം നനഞ്ഞൊഴുകും (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍)
09) നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ (നീലക്കടമ്പ്‌)
10) പാതിരാവിയില്ല പൗര്‍ണ്ണമി സന്ധ്യക്ക്‌ (മനസ്വിനി)
11) ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ (ശകുന്തള)


ദേവഗാന്ധാരി

01) മധുരമീനാക്ഷി അനുഗ്രഹിക്കൂ


ദ്വജാവന്തി

01) മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുകം (വേനല്‍)
02) വിരഹിണി രാധേ (മിസ്റ്റര്‍ ബട്‌ലര്‍)


ദര്‍ബാരി കന്നട

01) ആത്മാവിന്‍ പുസ്തകത്താളിന്‍ (മഴയെത്തും മുന്‍പെ)
02) ആയിരം പാദസരങ്ങള്‍ കിലുങ്ങി (നദി)
03) അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ (മിഥുനം)
04) അഴകേ നിന്‍ മിഴിനീര്‍ മണിയില്‍ (അമരം)
05) ധ്വനിതരംഗ തരളം (ജോക്കര്‍)
06) ഈശ്വരചിന്തയിതൊന്നേ മനുജനു (ഭക്തകുചേല)
07) എന്തേ മുല്ലേ പൂക്കാത്തൂ (പഞ്ചലോഹം)
08) ഇടയരാഗരമണദുഖം (അങ്കിള്‍ ബണ്‍)
09) ഇലഞ്ഞിപ്പൂമണമൊഴുകി വരും (അയല്‍ക്കാരി)
10) കണ്ടു കണ്ടു കൊതി കൊണ്ടുനിന്നു (മാമ്പഴക്കാലം)
11) മനസ്സിന്‍ മണിച്ചിമിഴില്‍ (അരയന്നങ്ങളുടെ വീട്‌)
12) പൊന്നില്‍ കുളിച്ചു നിന്നു (സല്ലാപം)
13) പൂത്തുമ്പി പാടുമോ (മിഴി രണ്ടിലും)
14) രാധികാ കൃഷ്ണാരാധികാ (മോഹിനിയാട്ടം)
15) ശിവദം ശിവനാമം (മഴവില്ല്‌)
16) ദുഖമേ നിനക്കു പുലര്‍കാലവന്ദനം (പുഷ്പാഞ്ജലി)


ഗൗരി മനോഹരി

01) അനുരാഗലോല ഗാത്രി (ധ്വനി)
02) സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ (സര്‍പ്പം)
03) രാക്കുയില്‍ പാടീ രാവിന്റെ ശോകം (കസ്തൂരിമാന്‍)
04) തൂ ബഡീ മാഷാ അള്ളാ (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള)
05) പഞ്ചവര്‍ണ്ണ തത്തപോലെ (കറുത്ത കൈ)


ഹമീര്‍ കല്യാണി

01) ചക്രവര്‍ത്തിനീ നിനക്കു (ചെമ്പരത്തി)
02) മഞ്ഞണിക്കൊമ്പില്‍ (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍)
03) ചെമ്പകമലര്‍ (ഇളവങ്കോടു ദേശം)


ഹംസനന്ദി

01) വെണ്ണക്കല്‍ക്കൊട്ടാരവാതില്‍ (അമ്മക്കിളിക്കൂട്‌)


ഹംസധ്വനി

01) ആ രാഗം അനുപമമാം രാഗം (ക്ഷണക്കത്ത്‌)
02) ഏതോ ജന്മകല്‍പനയില്‍ (പാളങ്ങള്‍)
03) മായാ മഞ്ചലില്‍ ഇതു വഴിയെ (ഒറ്റയാള്‍ പട്ടാളം)
04) മനതാരില്‍ എന്നും പൊന്‌കിനാവും (കളിയില്‍ അല്‍പം കാര്യം)
05) നാദങ്ങളായ്‌ നീ വരൂ (നിന്നിഷ്ടം എന്നിഷ്ടം)
06) പാടുവാന്‍ മറന്നുപോയ്‌ (അനഘ)
07) പാടുവാനായ്‌ വന്നു നിന്റെ (എഴുതാപ്പുറങ്ങള്‍)
08) രാഗങ്ങളേ മോഹങ്ങളേ (താരാട്ട്‌)
09) രാഗിണീ രാഗരൂപിണീ (കഥ ഇതുവരെ)
10) ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍ (ഏതോ ഒരു സ്വപ്നം)
11) ശ്രീവിനായകം നമാമ്യഹം (ഭരതം)
12) വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ (ഒന്നാണ്‌ നമ്മള്‍)
13) യുഗ യുഗ രാഗം (മയൂരി)
14) സൗരയൂഥപഥത്തിലെന്നോ (വെള്ളം,)
15) അനുരാഗമേ അനുരാഗമേ (ഹലോ ഡാര്‍ലിംഗ്‌)
16) രാവില്‍ രാഗനിലാവില്‍ (മഴനിലാവ്‌)


ഹംസനാദം

01) ആരോ വിരല്‍ മീട്ടി (പ്രണയവര്‍ണങ്ങള്‍)
02) എന്തമ്മേ ചുണ്ടത്ത്‌ (കുലം)
03) മിന്നാരം മാനത്ത്‌ (ഗുരു)
04) രാഗം താളം ശ്രുതിലയ (സൂര്യഗായത്രി)
05) രാവില്‍ വീണാനാദം പോലെ (സിന്ദൂരരേഖ)
06) വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ (ഇടനാഴിയില്‍ ഒരു കാലൊച്ച)
07) ആലോലം ചാഞ്ചാടും (തമ്മില്‍ തമ്മില്‍)


ഹരികാംബോജി

01) ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്‌ (ഓപ്പോള്‍)
02) അമ്പലക്കുളങ്ങരെ കുളിക്കാന്‍ (ഓടയില്‍നിന്ന്‌)


ഹിന്ദോളം

01) ആ മുഖം കണ്ട നാള്‍ (യുവജനോല്‍സവം)
02) ചന്ദനക്കുറിയുമായ്‌ സുകൃതവനിയില്‍ (ചക്കരയുമ്മ)
03) ചന്ദനമണിവാതില്‍ (മരിക്കുന്നില്ല ഞാന്‍)
04) ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു (മധുരനൊമ്പരക്കാറ്റ്‌)
05) ഇന്ദ്രനീലിമയോലും (വൈശാലി)
06) ഓം നമശിവായ (സാഗരസംഗമം)
07) പാടാം വനമാലി നിലാവിന്‍ (കാക്കക്കുയില്‍)
08) പോരു നീ വാരിളം ചന്ദ്രലേഖേ (കാഷ്മീരം)
09) പ്രിയസഖി ഗംഗേ പറയൂ (കുമാരസംഭവം)
10) രാജഹംസമേ മഴവില്‍ (ചമയം)
11) ശിശിരകാല മേഘമിഥുന (ദേവരാഗം)
12) സൗഗന്ധികങ്ങള്‍ വിടര്‍ന്നൂ (മഹാബലി)
13) താളം മറന്ന താരാട്ടു കേട്ടെന്‍ (പ്രണാമം)
14) താരം വാല്‍ക്കണ്ണാടി നോക്കി (കേളി)
15) ഉറങ്ങാതെ രാവുറങ്ങി (ഗൗരീശങ്കരം)
16) വാര്‍തിങ്കള്‍ പാല്‍ക്കുടമേന്തും (നിങ്ങളുടെ കൊച്ചു ഡോക്ടര്‍)
17) വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ (ചുക്ക്‌)
18) ശോഭനം മോഹനം (മനസ്സേ നിനക്കു മംഗളം)
19) ഏതോ ജന്മബന്ധം നിന്നില്‍ കണ്ടു ഞാന്‍ (അമേരിക്ക അമേരിക്ക)


ജോഗ്‌

01) ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശി (ഒരു മെയ്‌ മാസപ്പുലരിയില്‍)
02) ഇല്ലിക്കാടും ചെല്ലക്കാറ്റും (അടുത്തടുത്ത്‌)
03) കടലറിയില്ല കരയറിയില്ല (കണ്ണൂര്‍)
04) മലരും കിളിയും ഒരു കുടുംബം (ആട്ടക്കലാശം)
05) മനസ്സില്‍ മിഥുന മഴ (നന്ദനം)
06) മോഹം കൊണ്ടു ഞാന്‍ ദൂരെ (ശേഷം കാഴ്ചയില്‍)
07) ഒരു വാക്കില്‍ ഒരു നോക്കില്‍ (അയിത്തം)
08) ഒരുകിളി പാട്ടുമൂളവേ (വടക്കുന്നാഥന്‍)
09) പ്രമദവനം വീണ്ടും (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള)
10) പറയാന്‍ മറന്ന പരിഭവങ്ങള്‍ (ഗര്‍ഷോം)
11) പൊന്മേഘമേ ശലഭങ്ങളേ (സോപാനം)
12) ഋതുമതിയായ്‌ തെളിമാനം (മഴനിലാവ്‌)
13) ശ്രീനഗരത്തിലെ ചിത്രവനത്തിലെ (മറുനാട്ടില്‍ ഒരു മലയാളി)
14) ശ്രുതിയമ്മ ലയമഛന്‍ (മധുരനൊമ്പരക്കാറ്റ്‌)
15) ശുഭയാത്രാഗീതങ്ങള്‍ (ആകാശദൂത്‌)
16) തിരുവരങ്ങില്‍ നടനമാടും (ഉടയോന്‍)
17) വാര്‍മുകിലേ വാനില്‍ നീ വന്നു (മഴ)


ജോണ്‍പുരി

01) അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും (പാദമുദ്ര)
02) സംഗീതമേ അമരസലാപമേ (സര്‍ഗം)


കാംബോജി

01) കാട്ടിലെ പാഴ്‌മുളം തണ്ടില്‍നിന്നും (വിലക്കു വാങ്ങിയ വീണ)
02) കതിരോല പന്തലൊരുക്കി (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍)
03) കളിപ്പാട്ടമായ്‌ കണ്മണീ (കളിപ്പാട്ടം)
04) കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ (നന്ദനം)
05) പ്രേമോദാരനായ്‌ അണയൂ (കമലദളം)
06) പാര്‍വ്വതീ മനോഹരീ (തൂവല്‍ക്കൊട്ടാരം)
07) പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍ (സ്വാമി അയ്യപ്പന്‍)
08) പ്രാണനാഥന്‍ എനിക്കു നല്‍കിയ (ഏണിപ്പടികള്‍)
09) സാമജസഞ്ചാരിണീ (പരിണയം)
10) ശക്തിമയം ശിവശക്തിമയം (ദേവി കന്യാകുമാരി)
11) തങ്കനിലാ പട്ടുടുത്തു (സ്നേഹസാഗരം)
12) വാര്‍മഴവില്ലേ (മിഴി രണ്ടിലും)
13) കനകസിംഹാസനത്തില്‍ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍)


കാനഡ

01) ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ (വെങ്കലം)
02) അറിയാതെ അറിയാതെ (രാവണപ്രഭു)
03) ഗോപാലികേ നീ കണ്ടുവോ (താലോലം)
04) കൂത്തമ്പലത്തില്‍ വച്ചോ (അപ്പു)
05) ഓമനത്തിങ്കള്‍ കിടാവോ (ഇത്തിരി പൂവേ ചുവന്ന പൂവേ)
06) ശലഭം വഴി മാറുമെന്‍ (അഛനെയാണെനിക്കിഷ്ടം)


കല്യാണി

01) ആലപ്പുഴപട്ടണത്തില്‍ (ബന്ധുക്കള്‍ ശത്രുക്കള്‍)
02) ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ (ചന്ദ്രകാന്തം)
03) അരളിയും കദളിയും (ജാതകം)
04) അറിയാതെ അറിയാതെ എന്നിലെ (ഒരു നുണക്കഥ)
05) ഹൃദയരാഗതന്ത്രിമീട്ടി (അമരം)
06) ഇവിടമാണീശ്വര സന്നിധാനം (ബാബുമോന്‍)
07) ഇതളൂര്‍ന്നു വീണ (തന്മാത്ര)
08) ജാനകീ ജാനേ രാമാ (ധ്വനി)
09) കല്യാണി അമൃതതരംഗിണി (ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച)
10) മാഘമാസം മല്ലികപ്പൂ കോര്‍ക്കും രാവില്‍ (എന്റെ പൊന്നുതമ്പുരാന്‍)
11) മണ്ണിലും വിണ്ണിലും (സ്വാമി അയ്യപ്പന്‍)
12) ഞാനപ്പഴം നീയല്ലേ ശ്രീമുരുകാ (ശ്രീമുരുകന്‍)
13) ഓമനേ തങ്കമേ (മിഴി രണ്ടിലും)
14) പത്മതീര്‍ഥമേ ഉണരൂ (ഗായത്രി)
15) പാതിമെയ്‌ മറന്നതെന്തേ (പാവം പാവം രാജകുമാരന്‍)
16) പൊന്മുളം തണ്ടുമൂളും (ചന്ദ്രോല്‍സവം)
17) പൂവരമ്പിന്‍ താഴെ പൂക്കളം (വിദ്യാരംഭം)
18) സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിന്‍ (ഗസല്‍)
19) സത്യശിവസൗന്ദര്യങ്ങള്‍ തന്‍ (കുമാരസംഭവം)
20) സ്വര്‍ണ്ണചാമരം വീശിയെത്തുന്ന (യക്ഷി)
21) സ്യമന്തകം കിലുങ്ങുന്ന ലാവണ്യം (ദ്രോഹി)
22) സ്വര്‍ഗ നന്ദിനി സ്വപ്ന വിഹാരിണീ (ലങ്കാദഹനം)
23) തളിരിട്ട കിനാക്കള്‍ തന്‍ (മൂടുപടം)
24) വൈശാഖപൗര്‍ണ്ണമിയോ (പരിണയം)
25) പൂങ്കാറ്റിനോടും കിളികളോടും (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌)
26) കണ്ണാ ആരോമലുണ്ണിക്കണ്ണാ (ആരോമലുണ്ണി)
27) പ്രളയപയോധിയില്‍ (മഴക്കാറ്‌)
28) ഹേമന്തമായ്‌ ഈ വേദിയില്‍ (പൊന്നും കുടത്തിന്‌ പൊട്ട്‌)
29) പെരിയാറെ..പെരിയാറെ.. (ഭാര്യ)
30) ഈറനുടുത്തുകൊണ്ടമ്പലം ചുറ്റുന്ന…(ഇരുട്ടിന്റെ ആത്മാവ്)
31) എത്ര ചിരിച്ചാലും…(കണ്ണൂർ ഡീലക്സ്)
32) പൊൽതിങ്കൾക്കല പൊട്ടുതൊട്ട…(കുമാരസംഭവം)
33) പുഴകൾ മലകൾ…(നദി)
34) മന്ദാരപ്പൂ….(വിനോദയാത്ര)
35) ഇതളൂർന്നു വീണ…(തന്മാത്ര)
36) ഒരു കാതിലോല ഞാൻ…(വെട്ടം)
37) നിന്റെ മിഴിമുന….(ഫോർ ദി പീപ്പിൾ)
38) കാണുമ്പോൾ പറയാമോ…(ഇഷ്ടം)



കീരവാണി

01) മാണിക്യക്കല്ലാല്‍ മേഞ്ഞുനടക്കും (വര്‍ണ്ണപ്പകിട്ട്‌)
02) മറക്കുടയാല്‍ മുഖം മറക്കും (മനസ്സിനക്കരെ)
03) പൂവായ്‌ വിരിഞ്ഞു പൂന്തേന്‍ (അഥര്‍വ്വം)
04) തേവാരം നോക്കുന്നുണ്ടേ (രസതന്ത്രം)
05) താമരക്കുരുവിക്കു തട്ടമിട്‌ (അച്ചുവിന്റെ അമ്മ)
06) പുലരിക്കിണ്ണം (ഫ്രണ്ട്‌സ്‌)


കാപ്പി

01) ചഞ്ചലദ്രുതപദതാളം (ഇഷ്ടം)
02) ദ്വാരകേ ദ്വാരകേ ദ്വാപരയുഗത്തിലെ (ഹലോ ഡാര്‍ലിംഗ്‌)
03) എത്രയോ ജന്മമായ്‌ നിന്നെ ഞാന്‍ (സമ്മര്‍ ഇന്‍ ബെത്‌ലഹേം)
04) ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടന്‍)
05) കരിമിഴിക്കുരുവിയെ കണ്ടില്ല (മീശ മാധവന്‍)
06) മൗനസരോവരമാകെയുണര്‍ന്നു (സവിധം)
07) ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (വിചാരണ)
08) രാജീവനയനേ നീയുറങ്ങൂ (ചന്ദ്രകാന്തം)
09) സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ (രാജഹംസം)
10) സ്വരകന്യകമാര്‍ വീണമീട്ടുകയായ്‌ (സ്വാന്തനം)
11) സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ (ഇതു ഞങ്ങളുടെ കഥ)
12) തുമ്പീ വാ തുമ്പക്കുടത്തിന്‍ (ഓളങ്ങള്‍)
13) വരമഞ്ഞളാടിയ രാവിന്റെ മാറില്‍ (പ്രണയവര്‍ണങ്ങള്‍)
14) വാര്‍തിങ്കളുദിക്കാത്ത വാസന്ത (അഗ്നിസാക്ഷി)
15) യദുകുലരതിദേവനെവിടെ രാധേ (റസ്റ്റ്‌ ഹൗസ്‌)
16) സുമംഗലീ നീയോര്‍മ്മിക്കുമോ (വിവാഹിത)
17) പാലപ്പൂവേ (ഞാന്‍ ഗന്ധര്‍വ്വന്‍)


കദനകുതൂഹലം

01) മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്‌ (ദേവാസുരം)


കല്യാണവസന്തം

01) പൂ കുങ്കുമപ്പൂ പൂ പുഞ്ചിരിക്കും (രസതന്ത്രം)


ഖരഹരപ്രിയ

01) ആമ്പല്ലൂര്‍ അമ്പലത്തില്‍ ആറാട്ട്‌ (മായാമയൂരം)
02) ചിത്രശിലാപാളികള്‍ കൊണ്ടൊരു (ബ്രഹ്മചാരി)
03) ധനുമാസപ്പെണ്ണിനു പൂത്താലി (കഥാനായകന്‍)
04) ഹൃദയസരസ്സിലെ പ്രണയപുഷ്പമേ (പാടുന്ന പുഴ)
05) കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി (ഇണപ്രാവുകള്‍)
06) കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം (ഉര്‍വശി ഭാരതി)
07) മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം)
08) പുലയനാര്‍ മണിയമ്മ (പ്രസാദം)
09) സാമ്യമകന്നൊരുദ്യാനമേ (ദേവി)
10) ശ്രീരാഗമോ തേടുന്നു നീ (പവിത്രം)
11) സ്വയംവര ചന്ദ്രികേ (ക്രോണിക്‌ ബാച്ച്‌ലര്‍)
12) ഉത്തരസ്വയംവരം കഥകളി കാണുവാന്‍ (ഡേഞ്ചര്‍ ബിസ്ക്കറ്റ്‌)
13) ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്‌)


കുറിഞ്ഞി

01) അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ (അദ്വൈതം)
02) എന്നു വരും നീ (കണ്ണകി)
03) സീതാകല്യാണവൈഭോഗമേ (പൈതൃകം)


ലതാംഗി

01) പാദസ്മരണസുഖം (സല്ലാപം)


മോഹനം

01) ആരാദ്യം പറയും (മഴ)
02) ആരെയും ഭാവഗായകനാക്കും (നഖക്ഷതങ്ങള്‍)
03) ആയിരം വില്ലൊടിഞ്ഞു (അക്കരപ്പച്ച)
04) അറിവിന്‍ നിലാവേ (രാജശില്‍പി)
05) ആറ്റിറമ്പിലെ കൊമ്പിലെ (കാലാപാനി)
06) ചന്ദനലേപസുഗന്ധം (ഒരു വടക്കന്‍ വീരഗാഥ)
07) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക)
08) ചെമ്പകപ്പൂമൊട്ടിനുള്ളില്‍ വസന്തം (എന്ന്‌ സ്വന്തം ജാനകിക്കുട്ടി)
09) ചുവരില്ലാതെ ചായങ്ങളില്ലാതെ (മയൂഖം)
10) ദേവലോകരഥവുമായ്‌ തെന്നലേ (വിവാഹിത)
11) ഏതു നാട്ടിലാണോ (പല്ലാങ്കുഴി)
12) ഏതോ നിദ്രതന്‍ പൊന്മയില്‍പ്പീലിയില്‍ (അയാള്‍ കഥയെഴുതുകയാണ്‌)
13) എനിക്കൊരു പെണ്ണുണ്ട്‌ (തിളക്കം)
14) ഗുരുവായൂരമ്പലനടയില്‍ (പാലാട്ട്‌ കോമന്‍)
15) കാനനഛായകള്‍ നീളെ കളിയാടും (ഒരു സായാഹ്നത്തിന്റെ സ്വപ്നം)
16) കാര്‍മേഘവര്‍ണന്റെ മാറില്‍ (സാഗരസംഗമം)
17) കായാമ്പൂ കണ്ണില്‍ നിറയും (നദി)
18) കടവത്തു തോണിയടുത്തപ്പോള്‍ (മുറപ്പെണ്ണ്‌)
19) കളിവീടുറങ്ങിയല്ലോ (ദേശാടനം)
20) കണ്ണെത്താദൂരെ മറുതീരം (താഴ്‌വാരം)
21) കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍ (കളിയില്‍ അല്‍പം കാര്യം)
22) കൃഷ്ണാ നീ വരുമോ (കുയിലിനെ തേടി)
23) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ (അയാള്‍ കഥയെഴുതുകയാണ്‌)
24) മാലേയം മാറോടമരുന്നു (തച്ചോളി വര്‍ഗീസ്‌ ചേകവര്‍)
25) മാരിക്കുളിരിന്‍ നീല (കൗരവര്‍)
26) മധുചന്ദ്രികയുടെ ചായത്തളികയില്‍ (അനാഛാദനം)
27) മല്ലികപ്പൂവിന്‍ മധുരഗന്ധം (മന്ത്രകോടി)
28) മഞ്ഞള്‍ പ്രസാദവും (നഖക്ഷതങ്ങള്‍)
29) മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി (കളിത്തോഴന്‍)
30) മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി (നന്ദനം)
31) മിഴിയറിയാതെ (നിറം)
32) നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു (അഹം)
33) നീയെന്‍ സര്‍ഗ സൗന്ദര്യമേ (കാതോടു കാതോരം)
34) നിന്‍ മണിയറയിലെ (സി.ഐ.ഡി.നസീര്‍)
35) നിന്നെ കണ്ടാല്‍ നിലാവിന്‍ (ബ്രഹ്മചാരി)
36) നീലഗിരിയുടെ സഖികളെ (പണിതീരാത്ത വീട്‌)
37) ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)
38) ഒരു ദേവന്‍ വാഴും ക്ഷേത്രം (ഹൃദയത്തില്‍ ഒരു ക്ഷേത്രം)
39) പാര്‍വ്വണേന്ദുമുഖീ പാര്‍വ്വതി (പരിണയം)
40) പട്ടുചുറ്റി പൊട്ടും കുത്തി (വര്‍ണ്ണക്കാഴ്ചകള്‍)
41) പെരിയാറേ പെരിയാറേ (ഭാര്യ)
42) പൊന്‍ കസവു ഞൊറിയും (ജോക്കര്‍)
43) പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണ്ണേന്ദു (കാരുണ്യം)
44) സിന്ദൂരസന്ധ്യക്കു മൗനം (ചൂള)
45) സ്വര്‍ഗപുത്രീ നവരാത്രീ (നിഴലാട്ടം)
46) താരനൂപുരം ചാര്‍ത്തീ (സോപാനം)
47) വൃശ്ചികപ്പൂനിലാവേ പിച്ചകപൂനിലാവേ (തച്ചോളി മരുമകന്‍ ചന്തു)
48) ഉജ്ജയിനിയിലെ ഗായികാ (കടല്‍പ്പാലം)
49) ഉണരുണരൂ ഉണ്ണിപ്പൂവേ (അമ്മയെ കാണാന്‍)
50) ഉപാസനാ ഉപാസനാ (തൊട്ടാവാടി)
51) ഉത്രാളിക്കാവിലെ പട്ടോലപന്തലില്‍ (വിദ്യാരംഭം)
52) വാനമ്പാടി ഏതോ ഗീതങ്ങള്‍ (ദേശാടനക്കിളി കരയാറില്ല)
53) വീണേ വീണേ വീണക്കുഞ്ഞേ (ആലോലം)
54) വേളിക്കു വെളുപ്പാന്‍ കാലം (കളിയാട്ടം)
55) യാമ ശംഖൊലി വാനിലുണര്‍ന്നു (ഈ മനോഹര തീരം)
56) യമുനാതീരെ ഹൊയ്യരെ (യാത്ര)
57) പാലാഴികടഞ്ഞെടുത്തൊരഴകാണു ഞാന്‍ (സ്വാമി അയ്യപ്പന്‍)
58) നീരാടുവാന്‍ നിളയില്‍ (നഖക്ഷതങ്ങള്‍)
59) മാലിനിനദിയില്‍ (ശകുന്തള)
60) ഏഴുസുന്ദര രാത്രികള്‍ (അസ്വമേധം)
61) സ്വപ്നലേഖേ നിന്റെ (അങ്കത്തട്ട്‌)
62) റംസാനിലെ ചന്ദ്രികയോ (ആലിബാബയും 41 കള്ളന്മാരും)
63) അറബിക്കടലൊരു മണവാലന്‍ (ഭാര്‍ഗവീ നിലയം)
64) ഇനിയെന്റെ ഓമലിനായൊരു ഗീതം (ഒരു വര്‍ഷം ഒരു മാസം)
65) ഒരു കോടി സ്വപ്നങ്ങളാല്‍ (തീക്കാറ്റ്‌)
66) കണ്ണുകളില്‍ കവിത കളിയാടും പോലെ (തടവറയിലെ രാജാക്കന്മാര്‍)
67) മേഘങ്ങളെ പാടിയുറക്കാം (വന്ദനം)
68) ഓമനേ നീയൊരോമല്‍ (ഗാനമേള)
69) സര്‍ഗതപസ്സിളകും നിമിഷം (രംഗം)
70) കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ)
71) നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും (താര)
72) കണ്ണാടി ആദ്യമായെന്‍ (സര്‍ഗം)
73) പകല്‍ക്കിനാവിന്‍ സുന്ദരമാമീ (പകല്‍ക്കിനാവ്‌)


മാണ്ഡ്‌

01) അഞ്ചുശരങ്ങളും പോരാതെ (പരിണയം)
02) മനസ്സിനകത്തൊരു പെണ്ണ്‌ (പാലാട്ട്‌ കോമന്‍)
03) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ (ഹരികൃഷ്ണന്‍സ്‌)
04) സായന്തനം ചന്ദ്രികാലോലമായ്‌ (കമലദളം)
05) വിണ്ണിന്റെ വിരിമാറില്‍ (അഷ്ടപദി)



മായാമാളവഗൗള

01) ദലമര്‍മ്മരം (വര്‍ണ്ണം)
02) പവനരച്ചെഴുതുന്നു കോലങ്ങളെന്നും (വിയറ്റ്‌നാം കോളനി)
03) ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ (പൊന്മുടിപ്പുഴയോരത്ത്‌)
04) മഞ്ഞക്കിളി സ്വര്‍ണക്കിളി (സേതുബന്ധനം)



മധ്യമാവതി

01) ജീവിതമെന്നൊരു തൂക്കുപാലം (നിറകുടം)
02) ആരോ പോരുന്നെന്‍ കൂടെ (ലാല്‍സലാം)
03) എ ഇ ഐ ഒ യു പാഠം (ഏയ്‌ ഓട്ടോ)
04) അല്ലിയിളം പൂവോ (മംഗളം നേരുന്നു)
05) അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ (പുറപ്പാട്‌)
06) അന്തിപ്പൊന്‍ വെട്ടം (വന്ദനം)
07) ഈറന്‍ മേഘം പൂവും കൊണ്ട്‌ (ചിത്രം)
08) ഗണപതി ബപ്പാ മോറിയ (അഭിമന്യു)
09) ഗംഗേ തുടിയില്‍ (വടക്കുന്നാഥന്‍)
10) ഹരിവരാസനം വിശ്വമോഹനം (സ്വാമി അയ്യപ്പന്‍)
11) ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ (പഞ്ചാമൃതം)
12) കദളീവനങ്ങള്‍ക്കരികിലല്ലോ (തച്ചോളി ഒതേനന്‍)
13) കസ്തൂരി മണക്കുന്നല്ലോ (പിക്നിക്‌)
14) കദനം ഒരു സാഗരം (തമ്മില്‍ തമ്മില്‍)
15) കാതോടു കാതോരം (കാതോടു കാതോരം)
16) കുഞ്ഞിക്കിളിയേ കൂടെവിടെ (ഇന്ദ്രജാലം)
17) മാന്‍ മിഴിയാള്‍ മനം കവര്‍ന്നു (നാഗമഠത്തു തമ്പുരാട്ടി)
18) മാനസലോല മരതകവര്‍ണ്ണാ (നീലകുറിഞ്ഞി)
19) മനസ്സു മനസ്സിന്റെ കാതില്‍ (ചോറ്റാനിക്കര അമ്മ)
20) മംഗളം നേരുന്നു ഞാന്‍ (ഹൃദയം ഒരു ക്ഷേത്രം)
21) മെല്ലെ മെല്ലെ മെല്ലെയാണീ (നോട്ടം)
22) മേലേ മേലേ മേഘങ്ങള്‍ (രാജവാഴ്ച)
23) നല്ലമുത്തശ്ശിയമ്മ ചൊല്ലുന്ന (ഒരു മുത്തശ്ശിക്കഥ)
24) നാണമാകുന്നു മേനി നോവുന്നു (ആട്ടക്കലാശം)
25) നീര്‍മിഴിപ്പീലിയില്‍ നീര്‍മണി (വചനം)
26) ഞാറ്റുവേലക്കിളിയെ (മിഥുനം)
27) ഒരിക്കല്‍ നീ ചിരിച്ചാല്‍ (അപ്പു)
28) ഒറ്റക്കമ്പി നാദം മാത്രം (തേനും വയമ്പും)
29) പൈക്കറുമ്പിയെ മേയ്ക്കും (ഗ്രാമഫോണ്‍)
30) പൂ വേണം പൂപ്പട വേണം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
31) പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ (രാജശില്‍പി)
32) സഹസ്ര ദലസംശോഭിത (സുകൃതം)
33) തളിര്‍ വലയോ താമരവലയോ (ചീനവല)
34) തിരുനെല്ലിക്കാടു പൂത്തു (വഴിയോരക്കാഴ്ചകള്‍)
35) തുഷാരമുതിരും മേഖലയില്‍ (വീണ്ടും ലിസ)
36) ഉറക്കം കണ്‍കളില്‍ (മഹായാനം)
37) വണ്ണാത്തിപ്പുഴയുടെ തീരത്ത്‌ (കളിയാട്ടം)
38) വികാരനൗകയുമായ്‌ (അമരം)
39) വധൂവരന്മാരെ (ജ്വാല)


മലയമാരുതം

01) പുലര്‍കാലസുന്ദരസ്വപ്നത്തില്‍ (ഒരു മെയ്‌മാസപ്പുലരിയില്‍)
02) സിന്ദൂരം പെയ്തിറങ്ങി (തൂവല്‍കൊട്ടാരം)
03) തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്‌)
04) ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി (ഗുരുവായൂര്‍ കേശവന്‍)
05) വലം പിരിശംഖില്‍ സൂര്യോദയം (കാരുണ്യം)
06) ആലോലം പീലിക്കവാടിമേലില്‍ (ആലോലം)


മിയാന്‍ മല്‍ഹാര്‍

01) ദേവീ ആല്‍മരാഗമേകാന്‍ (ഞാന്‍ ഗന്ധര്‍വ്വന്‍)
02) ഇന്നെനിക്കു പൊട്ടുകുത്താന്‍ (ഗുരുവായൂര്‍ കേശവന്‍)
03) ഒരു നറുപുഷ്പമായ്‌ (മേഘ മല്‍ ഹാര്‍)


മുഖാരി

01) ഈശ്വരന്‍ മനുഷ്യനായ്‌ അവതരിച്ചു (ഗുരുവായൂരപ്പന്‍)


നാട്ട

01) ഗോപാംഗനേ ആത്മാവിലെ (ഭരതം)
02) മനസ്സില്‍ മിഥുനമഴ (നന്ദനം)
03) പൊന്‍ പുലരൊളി പൂ വിതറിയ (ഇത്തിരി പൂവേ ചുവന്ന പൂവേ)
04) തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നു (വന്ദനം)
05) ആതിരാതിരുമിറ്റത്തമ്പിളി (കയ്യും തലയും പുറത്തിടരുത്‌)
06) മായാനഗരം (വൈകിയോടുന്ന വണ്ടി)
07) മേലേ കാവില്‍ (ഗജരാജമന്ത്രം)
08) ശ്രീരാമ നാമം (നാരായം)



നാട്ടകുറിഞ്ഞി

01) തിരനുരയും ചുരുള്‍ മുടിയില്‍ (അനന്തഭദ്രം)


നാട്ടഭൈരവി

01) ആറ്റിന്‍ കരയോരത്തെ (രസതന്ത്രം)
02) ഇലഞ്ഞിപ്പൂമണമൊഴുകി വരും (അയല്‍ക്കാരി)



നീലാംബരി

01) ഹര്‍ഷബാഷ്പം തൂകി (മുത്തശ്ശി)
02) കളഭം ചാര്‍ത്തും (താളവട്ടം)
03) കണ്മണിയേ ആരിരാരോ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
04) കിലുകില്‍ പമ്പരം (കിലുക്കം)
05) മൈനാകപ്പൊന്മുടിയില്‍ (മഴവില്‍ക്കാവടി)
06) സൂര്യനാളം പൊന്‍ വിളക്കായ്‌ (തച്ചോളി വര്‍ഗീസ്‌ ചേകവര്‍)
07) തങ്കമനസ്സ്‌ അമ്മമനസ്സ്‌ (രാപ്പകല്‍)
08) തിരുവുള്ളക്കാവിലിന്നു (പൊന്നും പൂവും)
09) തൂവല്‍ വിണ്ണിന്‍ മാറില്‍ തൂവി (തലയണമന്ത്രം)


നാട്ട

01) ഗോപാംഗനേ ആത്മാവിലെ (ഭരതം)
02) മനസ്സില്‍ മിഥുനമഴ (നന്ദനം)
03) പൊന്‍ പുലരൊളി പൂ വിതറിയ (ഇത്തിരി പൂവേ ചുവന്ന പൂവേ)
04) തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നു (വന്ദനം)
05) ആതിരാതിരുമിറ്റത്തമ്പിളി (കയ്യും തലയും പുറത്തിടരുത്‌)
06) മായാനഗരം (വൈകിയോടുന്ന വണ്ടി)
07) മേലേ കാവില്‍ (ഗജരാജമന്ത്രം)
08) ശ്രീരാമ നാമം (നാരായം)


നാട്ടകുറിഞ്ഞി

01) തിരനുരയും ചുരുള്‍ മുടിയില്‍ (അനന്തഭദ്രം)


നാട്ടഭൈരവി

01) ആറ്റിന്‍ കരയോരത്തെ (രസതന്ത്രം)
02) ഇലഞ്ഞിപ്പൂമണമൊഴുകി വരും (അയല്‍ക്കാരി)


നീലാംബരി

01) ഹര്‍ഷബാഷ്പം തൂകി (മുത്തശ്ശി)
02) കളഭം ചാര്‍ത്തും (താളവട്ടം)
03) കണ്മണിയേ ആരിരാരോ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
04) കിലുകില്‍ പമ്പരം (കിലുക്കം)
05) മൈനാകപ്പൊന്മുടിയില്‍ (മഴവില്‍ക്കാവടി)
06) സൂര്യനാളം പൊന്‍ വിളക്കായ്‌ (തച്ചോളി വര്‍ഗീസ്‌ ചേകവര്‍)
07) തങ്കമനസ്സ്‌ അമ്മമനസ്സ്‌ (രാപ്പകല്‍)
08) തിരുവുള്ളക്കാവിലിന്നു (പൊന്നും പൂവും)
09) തൂവല്‍ വിണ്ണിന്‍ മാറില്‍ തൂവി (തലയണമന്ത്രം)


പന്തുവരാളി

01) അഞ്ജലി പുഷ്പാഞ്ജലി (കിലുകിലുക്കം)
02) അരുണകിരണമണി ഗോപുരവാതില്‍ (നസീമ)
03) പൂവുകള്‍ പെയ്യും മധുരം (പട്ടാഭിഷേകം)
04) സ സ രി രി ചൊടിയിലുണരും (പ്രശ്നം ഗുരുതരം)
05) കാത്തിരുന്ന പെണ്ണല്ലേ (ക്ലാസ്‌മേറ്റ്‌സ്‌)


പഹാഡി

01) ആകാശപ്പൊയ്കയില്‍ (പട്ടുതൂവാല)
02) കല്ലായിക്കടവത്തെ കാറ്റൊന്നും (പെരുമഴക്കാലം)
03) മെല്ലെയൊന്നു പാടി (മനസ്സിനക്കരെ)
04) നന്ദകിഷോര (മീരയുടെ ദുഖം മുത്തുവിന്റെ സ്വപ്നം)
05) ഒരു കൊച്ചു സ്വപ്നത്തിന്‍ (തറവാട്ടമ്മ)
06) പാലാഴിക്കടവില്‍ നീരാട്ടിനിറങ്ങിയ (പാലാട്ട്‌ കോമന്‍)
07) സുറുമയെഴുതിയ മിഴികളെ (ഖദീജ)
08) വാസന്തപഞ്ചമി നാളില്‍ (ഭാര്‍ഗവി നിലയം)
09) യുവാക്കളെ യുവതികളെ (ചട്ടക്കാരി)


രീതിഗൗള

01) കണ്ടു ഞാന്‍ മിഴികളില്‍ (അഭിമന്യു)
02) ഒന്നാം രാഗം പാടി (തൂവാനത്തുമ്പികള്‍)


രേവതി

01) ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും (മിഴിനീര്‍പൂവുകള്‍)
02) കുടജാദ്രിയില്‍ കുടികൊള്ളും (നീലകടമ്പ്‌)
03) മകരസംക്രമസൂര്യോദയം (താരാട്ട്‌)
04) മോഹം മുഖപടമണിഞ്ഞു (ആരും അന്യരല്ല)
05) ശ്രീലതികകള്‍ (സുഖമോ ദേവി)


രാഗമാലിക

01) ദേവദുന്ദുഭി സാന്ദ്രലയം (എന്നെന്നും കണ്ണേട്ടന്റെ)
02) താമസമെന്തെ വരുവാന്‍ (ഭാര്‍ഗവി നിലയം)
03) താമരക്കുമ്പിളല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല)


സഹാന

01) ചെന്താര്‍മിഴി (പെരുമഴക്കാലം)
02) സ്വപ്നങ്ങളെ നിങ്ങള്‍ (കാവ്യമേള)
03) പൂക്കുല ചൂടിയ നിറപറപോലെ (അര്‍ച്ചന ടീച്ചര്‍)
04) എന്നോടെന്തിനീ പിണക്കം (കളിയാട്ടം)


ശങ്കരാഭരണം

01) ദേവകന്യക സൂര്യതംബുരു (ഈ പുഴയും കടന്ന്‌)
02) എന്തു പറഞ്ഞാലും (അച്ചുവിന്റെ അമ്മ)
03) കണ്ണനായാല്‍ രാധ വേണം (പട്ടണത്തില്‍ സുന്ദരന്‍)
04) കേരളം കേരളം കേളികൊട്ടുയരുന്ന (മിനിമോള്‍)
05) കിളിയെ കിളിയെ കിളിമകളെ (ധിം തരികിട ധോം)
06) പിണക്കമാണോ എന്നോടിണക്കമാണോ (അനന്തഭദ്രം)
07) പൊന്‍ വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു (കളിത്തോഴന്‍)
08) രാജശില്‍പീ നീയെനിക്കൊരു (പഞ്ചവന്‍ കാട്‌)
09) തൃപ്രയാറപ്പാ ശ്രീരാമാ (ഓര്‍മ്മകള്‍ മരിക്കുമോ)
10) വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി (രാക്കുയിലിന്‍ രാഗസദസ്സില്‍)



സിന്ധുഭൈരവി

01) ആലിലക്കണ്ണാ നിന്റെ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
02) അരയരയരയോ കിങ്ങിണിയോ (പുന്നാരം ചൊല്ലി ചൊല്ലി)
03) ബന്ധുവാര്‌ ശത്രുവാര്‌ (ബന്ധുക്കള്‍ ശത്രുക്കള്‍)
04) ചെല്ലച്ചെറു വീടുതരാം (ന്യായവിധി)
05) ദൈവത്തിന്‍ വീടെവിടെ (നീലിസാലി)
06) എനിക്കിന്നൊരു നാവുണ്ടെങ്കില്‍ (ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍)
07) ഗുജറാത്തി കാല്‍ത്തളകെട്ടിയ (പുലിവാല്‍ കല്യാണം)
08) ഗുരുദേവാ ഗുരുദേവാ (ദുര്‍ഗ്ഗ)
09) ഹരിമുരളീരവം (ആറാം തമ്പുരാന്‍)
10) ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലെ (കടത്തനാട്ട്‌ മാക്കം)
11) കണ്ണീര്‍ മഴയത്ത്‌ ഞാനൊരു (ജോക്കര്‍)
12) കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം)
13) കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌)
14) മറക്കുമോ നീയെന്റെ (കാരുണ്യം)
15) പാടാം നമുക്കു പാടാം (യുവജനോല്‍സവം)
16) പാതിരാവായ നേരം (വിയറ്റ്‌നാം കോളനി)
17) പ്രാണസഖി ഞാന്‍ വെറുമൊരു (പരീക്ഷ)
18) രതിസുഖസാരമായി (ധ്വനി)
19) സൂര്യനായ്‌ തഴുകിയുറക്കിയ (സത്യം ശിവം സുന്ദരം)
20) സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂര്‍ കനവ്‌)
21) ആറ്റിന്‍ കരയോരത്ത്‌ (രസതന്ത്രം)
22) സ്നേഹത്തിന്‍ പൂഞ്ചോല (പപ്പയുടെ സ്വന്തം അപ്പൂസ്‌)


ഷണ്മുഖപ്രിയ

01) ആനക്കെടുപ്പതു പൊന്നുണ്ടേ (ധനം)
02) അന്നക്കിളി നീയെന്നിലെ (ഫോര്‍ ദി പീപ്പിള്‍)
03) കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ (സമ്മര്‍ ഇന്‍ ബെത്‌ലഹേം)
04) എത്ര പൂക്കാലമിനി (രാക്കുയിലിന്‍ രാഗസദസ്സില്‍)
05) ഗോപികാവസന്തം തേടി (ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള)
06) ഹിമശൈലശൃംഗമാം തിരുവരങ്ങില്‍ (കിലു കിലുക്കം)
07) ലീലാതിലകം ചാര്‍ത്തി (പ്രശ്നം ഗുരുതരം)


സിംഹേന്ദ്രമധ്യമം

01) എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ (ഉള്‍ക്കടല്‍)
02) കാലമൊരഞ്ജാത കാമുകന്‍ (കാലചക്രം)
03) എന്‍ പൂവേ പൊന്‍ പൂവേ (പപ്പയുടെ സ്വന്തം അപ്പൂസ്‌)


ശ്രീ

01) ഏതോ വാര്‍മുകിലിന്‍ കിനാവിന്‍ (പൂക്കാലം വരവായി)
02) ഇന്നുമെന്റെ കണ്ണുനീരില്‍ (യുവജനോല്‍സവം)
03) കല്‍പാന്തകാലത്തോളം കാതരേ (എന്റെ ഗ്രാമം)
04) നന്ദസുതാവര തവ ജനനം (പാര്‍വ്വതി)
05) നീലരാവിലിന്നു നിന്റെ (കുടുംബസമേതം)
06) ഒരു ചെമ്പനീര്‍ പൂവിറുത്തു (സ്ഥിതി)
07) ഒന്നാനാം കുന്നിന്മേല്‍ (മയില്‍പ്പീലിക്കാവ്‌)
08) പാടി തൊടിയിലേതോ (ആറാം തമ്പുരാന്‍)


ശ്രീരഞ്ജിനി

01) തൊഴുകൈ കൂപ്പിയുണരും (ബോയിംഗ്‌ ബോയിംഗ്‌)
02) താഴം പൂക്കള്‍ ചൂടും കാറ്റിന്‍ (കണ്ടു കണ്ടറിഞ്ഞു)


ശുഭപന്തുവരാളി

01) ഹൃദയത്തിന്‍ രോമാഞ്ചം (ഉത്തരായണം)
02) കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയ (ഉള്‍ക്കടല്‍)
03) മൗനമേ നിരയും മൗനമേ (തകര)
04) നന്ദകിഷോര ഹരേ മാധവ (ഏകലവ്യന്‍)
05) രാമായണത്തിലെ ദുഖം (കായലും കയറും)
06) രാമകഥാഗാനലയം (ഭരതം)


സുരുട്ടി

01) നാടന്‍ പാട്ടിന്റെ മടിശ്ശീല (ബാബുമോന്‍)
02) വനശ്രീ മുഖം നോക്കി (രംഗം)


ശ്യാമ

01) ആത്മവിദ്യാലയമേ (ഹരിശ്ചന്ദ്രന്‍)
02) അറിയുന്നില്ല ഭവാന്‍ (കാട്ടുകുരങ്ങ്‌)
03) പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം (തച്ചോളി ഒതേനന്‍)


ശിവരഞ്ജിനി

01) അന്നു നിന്നെ കണ്ടതില്‍ പിന്നെ (ഉണ്ണിയാര്‍ച്ച)
02) ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി (ലങ്കാദഹനം)
03) ഏഴിലം പാലത്തണലില്‍ (കോരിത്തരിച്ച നാള്‍)
04) ഏഴുസ്വരങ്ങളും തഴുകി (ചിരിയോ ചിരി)
05) ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ്‌)
06) ഇതു വരെ ഈ കൊച്ചു കളിവീണയില്‍ (ചിരിയോ ചിരി)
07) കണ്ണു തുറക്കാത്ത ദൈവങ്ങളേ (അഗ്നിപുത്രി)
08) നീലനിലാവേ നീ കേഴുകയാണോ (ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍)
09) നീയുറങ്ങിയോ നിലാവേ (ഹിറ്റ്‌ലര്‍)
10) പാലാഴി പൂമങ്കേ (പ്രശ്നം ഗുരുതരം)
11) പ്രണയസരോവരതീരം (ഇന്നലെ ഇന്ന്‌)
12) പൂമാനം പൂത്തുലഞ്ഞു (ഏതോ ഒരു സ്വപ്നം)
13) തേനും വയമ്പും നാവില്‍ (തേനും വയമ്പും)
14) വിപഞ്ചികേ വിടപറയും മുന്‍പേ (സര്‍വ്വേക്കല്ല്‌)
15) പൊന്നാവണി പാടം തേടി (രസതന്ത്രം)
16) നിത്യകാമുകി ഞാന്‍ നിന്‍ മടിയിലെ (സൂസി)
17) പുഴയോരത്തില്‍ പൂത്തോണി (അഥര്‍വ്വം)
18) പ്രേമഭിക്ഷുകീ ഭിക്ഷുകീ (പുനര്‍ജന്മം)
19) നീ വിടപറയുമ്പോള്‍ (ധനം)


ശുദ്ധസന്യാസി

01) ചിത്തിരത്തോണിയില്‍ അക്കരെ (കായലും കയറും)
02) എന്റെ തെങ്കാശി തമിഴ്‌ പൈങ്കിളി (തെങ്കാശിപ്പട്ടണം)
03) എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുന്‍പേ)
04) കേവലമര്‍ത്യ ഭാഷ കേള്‍ക്കാത്ത (നഖക്ഷതങ്ങള്‍)
05) ലോകാസമസ്താ സുഖിനോ ഭവന്തു (ഫോര്‍ ദി പീപ്പിള്‍)
06) മെല്ലെ മെല്ലെ മുഖപടം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
07) രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ്‌ മത്തായി)
08) സാഗരങ്ങളെ പാടി പാടിയുണര്‍ത്തിയ (പഞ്ചാഗ്നി)
09) സംഗമം സംഗമം (ത്രിവേണി)
10) ശ്യാമമേഘമേ നീ യദുകുല (അധിപന്‍)
11) സൗപര്‍ണികാമൃതവീചികള്‍ (കിഴക്കുണരും പക്ഷി)
12) സ്വരരാഗ ഗംഗാപ്രവാഹമേ (സര്‍ഗം)
13) വാകപ്പൂമരം ചൂടും (അനുഭവം)
14) വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം (മേലേപ്പറമ്പില്‍ ആണ്‍ വീട്‌)
15) ഒരു കിളി പാട്ടു മൂളവേ (വടക്കുന്നാഥന്‍)
16) കറുത്ത പെണ്ണെ കരിങ്കുഴലീ (അന്ന)
17) മല്ലികാബാണന്‍ തന്റെ (അച്ചാണി)
18) മുന്‍ കോപക്കാരീ (സേതുബന്ധനം)


ശുദ്ധസാവേരി

01) ആലിലത്താലിയുമായ്‌ വരും (മിഴി രണ്ടിലും)
02) ആരാരും കാണാതെ (ചന്ദ്രോല്‍സവം)
03) ദീപം കയ്യില്‍ സന്ധ്യാദീപം (നീലകടമ്പ്‌)
04) എന്റെ മകന്‍ കൃഷ്ണനുണ്ണി (ഉദയം)
05) ഇത്തിരി നാണം പെണ്ണിന്‍ കവിളിനു (തമ്മില്‍ തമ്മില്‍)
06) കാവേരി പാടാമിനി സഖി നിന്‍ (രാജശില്‍പി)
07) കള്ളിപ്പാലകള്‍ പൂത്തു (പഞ്ചവന്‍ കാട്‌)
08) കണ്ണെത്താ ദൂരെ മറു തീരം (താഴ്‌വാരം)
09) കോടമഞ്ഞിന്‍ താഴ്‌വരയില്‍ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍)
10) നവകാഭിഷേകം കഴിഞ്ഞു (ഗുരുവായൂര്‍ കേശവന്‍)
11) നീലാംബുജങ്ങള്‍ വിരിഞ്ഞു (സത്യവാന്‍ സാവിത്രി)
12) നീരാടുവാന്‍ നിളയില്‍ (നഖക്ഷതങ്ങള്‍)
13) പുടമുറി കല്യാണം (ചിലമ്പ്‌)
14) പുലരികള്‍ സന്ധ്യകള്‍ (നീയെത്ര ധന്യ)
15) സീതാദേവി സ്വയംവരം (വാഴ്‌വേമായം)


വലചി

01) അഞ്ജനകണ്ണെഴുതി (തച്ചോളി ഒതേനന്‍)
02) ദേവി ശ്രീദേവി തേടി വരുന്നു (കാവ്യമേള)
03) ഇക്കരെയാണെന്റെ മാനസം (കാര്‍ത്തിക)
04) കാടാറു മാസം നാടാറു മാസം (അടിമകള്‍)
05) കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ (ഡേഞ്ചര്‍ ബിസ്കറ്റ്‌)
06) കസ്തൂരി മല്ലിക പുടവചുറ്റി (സത്യവാന്‍ സാവിത്രി)
07) മാനം തെളിഞ്ഞേ നിന്നാല്‍ (തേന്‍ മാവിന്‍ കൊമ്പത്ത്‌)
08) ഒത്തിരി ഒത്തിരി മോഹങ്ങള്‍ (വെങ്കലം)
09) തൊട്ടു വിളിച്ചാലോ (സ്വപ്നം കൊണ്ടു തുലാഭാരം)
10) ഉദയഗിരിക്കോട്ടയിലെ (ആരോമലുണ്ണി)
11) കാറ്റു വെളിയിടൈ കണ്ണമ്മാ (തന്മാത്ര)
12) ആയിരം കാതമകലെയാണേങ്കിലും (സഞ്ചാരി)
13) കാണാനഴകുള്ള മാണിക്യക്കുയിലേ (ഊഴം)
14) സാഗരം സപ്തസ്‌wഅരസാഗരം (ആഗ്രഹം)
15) മധുചന്ദ്രികേ നീ മറയുന്നുവോ (സാദരം)
16) ദേവിീ നിന്‍ രൂപം ശിശിരമാസക്കുളിരാവില്‍ (ഒരു തിര പിന്നെയും തിര)


വസന്തം

01) പൂവിനും പൂങ്കുരുന്നാല്‍ (വിറ്റ്‌നസ്‌)
02) സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ (ഏയ്‌ ഓട്ടോ)


വൃന്ദാവനസാരംഗ

01) ആദ്യമായ്‌ കണ്ടനാള്‍ (തൂവല്‍ കൊട്ടാരം)
02) ചൂളമടിച്ചു കറങ്ങിനടക്കും (സമ്മര്‍ ഇന്‍ ബെത്‌ലഹേം)
03) ദീനദയാലോ രാമ (അരയന്നങ്ങളുടെ വീട്‌)
04) ഗോപികേ നിന്‍ വിരല്‍ (കാറ്റത്തെ കിളിക്കൂട്‌)
05) ഇന്ദുപുഷ്പം ചൂടി നില്‍ക്കും (വൈശാലി)
06) കാതോടു കാതോരം (കാതോടു കാതോരം)
07) കവിളില്‍ മറുകുള്ള സുന്ദരി (അമ്മക്കിളിക്കൂട്‌)
08) മറഞ്ഞുപോയതെന്തേ നീ (കാരുണ്യം)
09) മഴയില്‍ രാത്രി മഴയില്‍ (കറുത്ത പക്ഷികള്‍)
10) ഒഴുകുകയായ്‌ പുഴപോലെ (അച്ചനുറങ്ങാത്ത വീട്‌)
11) ആകാശദീപമെന്നുമുണരുമിടമായോ (ക്ഷണക്കറ്റ്ത്‌)
12) മനോരഥമെന്നൊരു രഥമുണ്‍ദോ (ശകുന്തള)
13) ഒരിക്കല്‍ നീ ചിരിcചാല്‍ (അപ്പു)


യമുനാകല്യാണി

01) ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല)
02) നാവാമുകുന്ദ ഹരേ (ദേശാടനം)
03) ശരബിന്ദു മലര്‍ദീപനാളം നീട്ടി (ഉള്‍ക്കടല്‍)
04) ശ്രീല വസന്തം (നന്ദനം)
05) ശ്രുതിയില്‍ നിന്നുയരും (തൃഷ്ണ)
06) കടലേ നീലക്കടലേ (ദ്വീപ്‌)
07) ജലശംഖുപുഷ്പം ചൂടും (അഹിംസ)
08) സ്യമന്തകം കിലുങ്ങുന്ന (ദ്രോഹി)
09) ഉണ്ണികളേ ഒരു കഥപറയാം (ഉണ്ണികളേ ഒരു കഥപറയാം)
10) ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കും (ധനം)
11) എന്തേ നീ കണ്ണാ (സസ്നേഹം സുമിത്ര)


01) ആന്ദോളനം ദോളനം (കേദാരഗൗള - സര്‍ഗം)
02) കേളീനളിനം വിടരുമോ (ബിഹാഗ്‌ - തുലാവര്‍ഷം)
03) കുസുമവദനമോഹസുന്ദരാ (കമാസ്‌ - മധുചന്ദ്രലേഖ)
04) പഴംതമിഴ്‌ പാട്ടിഴയും ശ്രുതിയില്‍ (ആഹരി - മണിച്ചിത്രത്താഴ്‌)
05) രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി (തിലംഗ്‌ - ഈ പുഴയും കടന്ന്‌)
06) സൂര്യകിരീടം വീണുടഞ്ഞു (ചെഞ്ചുരുട്ടി - ദേവാസുരം)
07) പുഴയോരഴകുള്ള പെണ്ണ്‌ (വാസന്തി - എന്റെ നന്ദിനിക്കുട്ടി)
08) സരസ്വതീയാമം കഴിഞ്ഞൂ (സരസ്വതി - അനാഛാദനം)
09) സുഖമോ ദേവീ (ഭൈരവി - സുഖമോ ദേവീ)
10) ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ (സരസ്വതി - പാദസരം)
11) സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം (സരസ്വതി - ദിവ്യദര്‍ശനം)
12) പുലരേ പൂന്തോണിയില്‍ (വാസന്തി - അമരം)

Saturday, January 13, 2007

നന്നായിട്ടുണ്ട്.

Tuesday, January 9, 2007

"അവിടെയും ഇവിടെയും സുഖം. പിന്നെ ആര്‍ക്കാടോ, അസുഖം?"

ഗോപാള്‍ട്ടി കുറുപ്പ്‌ രാവിലെ ഒമ്പതു മണിക്കു തന്നെ തന്റെ പാര്‍സല്‍ മെയിലുമായി പനങ്ങാട്‌ പോസ്റ്റ്‌ ഓഫീസിലെത്തി. കത്തുകളെല്ലാം സോജന്‍ തന്നെ തരം തിരിച്ചു വച്ചു. "ഞാന്‍ തന്നെയല്ലേ കത്തെല്ലാം നല്‍കേണ്ടത്‌" സോജന്‍ ആത്മഗതം മൂളി.

കത്തുകള്‍ തന്റെ ബാഗിലക്കി സൈക്കിളില്‍ കയറി. കത്തുകളെല്ലാം കൊടുത്തു കഴിഞ്ഞപ്പോഴേക്കും മണി രണ്ടര കഴിഞ്ഞിരിക്കുന്നു. അവസാനം ഒരു കത്തു മാത്രം ബാക്കി. ആ കത്തോ വാഴോറ മലയിലെ ബാലനുള്ള ഒരു കത്തായിരുന്നു. മനസ്സില്‍ ഒരു ആശങ്ക, "ഈ കത്ത്‌ കൊടുക്കാന്‍ വേണ്ടി ഈ മല മുഴുവന്‍ കയറേണ്ടേ." എന്തുമാകട്ടെ, കത്തു വയിച്ചു നോക്കാം. സോജന്‍ പതുക്കെ ആ കത്തു തുറന്നു. അതില്‍ എഴുതിയത്‌ ഇങ്ങനെയായിരുന്നു.

"ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, അവിടെയും എല്ലാവര്‍ക്കും സുഖമാണെന്നു കരുതുന്നു."

ഇത്രയും വായിച്ചപ്പോള്‍ അവനു തന്നെ ദേഷ്യം വന്നു. ഈ കത്ത്‌ കൊടുക്കാനാണോ, ഞാന്‍ ഈ കയറ്റം കയറേണ്ടത്‌? കത്ത്‌ കീറിമുറിച്ചു കൊണ്ട്‌ സോജന്‍ പറഞ്ഞു.

"അവിടെയും ഇവിടെയും സുഖം. പിന്നെ ആര്‍ക്കാടോ, അസുഖം?"

Monday, January 8, 2007

കോഴിക്കോടന്‍ പൂളക്കറി

ചേരുവകള്‍:

1) പൂള - ഒരു കിലോ തൊലി കളഞ്ഞത്‌
2) മഞ്ഞള്‍പൊടി - ഇരുപത്‌ ഗ്രാം
3) മുളക്‌ പൊടി - അന്‍പത്‌ ഗ്രാം
4) തേങ്ങ - ചിരവിയത്‌ - ആവശ്യത്തിന്‌
5) പച്ചമുളക്‌ - (വേണമെങ്കില്‍)
4) ചെറുപയര്‍ - ഇരുനൂറു ഗ്രാം
5) വറ്റല്‍ മുളക്‌ - ആവശ്യത്തിന്‌
6) ഉപ്പ്‌ - ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

ഒരു വലിയ പാത്രത്തില്‍ പൂള മുങ്ങിക്കിടക്കുന്ന വണ്ണം വെള്ളം എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ പൂള അതിലേക്ക്‌ ഇടുക. കുറച്ചു മഞ്ഞള്‍പൊടിയും ആവശ്യത്തിന്‌ ഉപ്പും അതില്‍ ഇട്ടശേഷം ഇളക്കുക. വേറൊരു പാത്രത്തില്‍ ചെറുപയര്‍ ഇട്ടു വേവിക്കുക. പാത്രം അടച്ചു വെച്ച്‌ പൂളയെ വേവാന്‍ അനുവദിക്കുക. ഈ സമയത്ത്‌,മിക്സിയില്‍ തേങ്ങ, വറ്റല്‍ മുളക്‌, മുളക്‌ പൊടി, പച്ചമുളക്‌ എന്നിവ സമം ചേര്‍ത്ത്‌ അരയ്ക്കുക.

ഒരു കയ്യിലില്‍ കുറച്ചു പൂളയെടുത്ത്‌ ശരിയായി വെന്തോ എന്നു നോക്കുക. പാത്രത്തിലെ വെള്ളം നന്നായി ഊറ്റിക്കളയണം. അതിനു ശേഷം മിക്സിയില്‍ തയ്യാറായിരിക്കുന്ന ചേരുവ, വേവിച്ച ചെറുപയറുമായി നന്നായി മിക്സുചെയ്യണം. പിന്നീട്‌, ചെറുപയര്‍ വേവിച്ചു വെച്ച പൂളയില്‍ ഇട്ട ശേഷം നന്നായി ഇളക്കുക. ഉപ്പ്‌ വീണ്ടും ആവശ്യമാണെങ്കില്‍ വീണ്ടും ചേര്‍ക്കണം. സ്വാദിനു വേണമെങ്കില്‍ കുറച്ച്‌ പച്ചവെളിച്ചെണ്ണയും ഒഴിച്ച്‌ ഒന്നുകൂടി ഇളക്കുക. പൂളക്കറി റെഡി.

ഇത്‌ ദോശ,പുട്ട്‌,ചപ്പാത്തി, വെള്ളയപ്പം എന്നിവയുടെ കൂടെയോ അതല്ലെങ്കില്‍ ഇത്‌ മാത്രമായോ കഴിക്കാം.

Tuesday, January 2, 2007

നിര്‍മ്മല്ലൂരില്‍ ബ്ലോഗന്മാരുണ്ടോ?

തീര്‍ച്ചയായും ഉണ്ട്‌. അകാലത്തില്‍ മരണമടഞ്ഞ മേലിശ്ശേരി ബാലേട്ടന്റെ മകനും ഒരു ബ്ലോഗനാണെന്ന് രൂപേഷ്‌ വഴി അറിയാന്‍ കഴിഞ്ഞു. വേറെയും കാണുമായിരിക്കും അല്ലേ? പക്ഷേ ബാലേട്ടന്റെ മകന്‍ ഏതു പേരിലാണ്‌ ബ്ലോഗുന്നത്‌ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.

എന്തായാലും കാലക്രമത്തില്‍ ധാരാളം ബ്ലോഗന്മാരുടെ നാടായി നിര്‍മ്മല്ലൂര്‍ മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.

നവവല്‍സരാശംസകള്‍

പുതുവര്‍ഷത്തിന്റെ മോടി നിര്‍മ്മല്ലൂരിനെ കൂടുതല്‍ കരുത്തനാക്കട്ടെ. എല്ലാ നിര്‍മ്മല്ലൂര്‍വാസികള്‍ക്കും ഈ എളിയ നാട്ടുകാരന്റെ നവവല്‍സരാശംസകള്‍ നേരുന്നു.

Wednesday, December 27, 2006

നൃപതികരനല്ലൂര്‍ അഥവാ നിര്‍മ്മല്ലൂരിനെ പറ്റി സ്വല്‍പം...

നൃപന്‍ അഥവാ രാജാവ്‌ വാണിരുന്ന സ്ഥലമായതിനാല്‍ നൃപതികരനല്ലൂര്‍ എന്നു പേരു വന്നു. അത്‌ പിന്നീട്‌ ലോപിച്ച്‌ "നിര്‍മ്മല്ലൂര്‍" എന്നായി. ഇപ്പോള്‍ ഈ കൊച്ചു ഗ്രാമം ആ പേരിലണ്‌ അറിയപ്പെടുന്നത്‌.

മഞ്ഞപ്പുഴയാണ്‌ നിര്‍മ്മല്ലൂരിന്റെ സൗന്തര്യത്തെ കിരീടമണിയിച്ചിരിക്കുന്നത്‌. വയനാടന്‍ കുന്നുകളില്‍ നിന്നും ഉത്ഭവിച്ച്‌ നിരവധി പ്രദേശങ്ങള്‍ താണ്ടി അവള്‍ നിര്‍മ്മല്ലൂരിലെത്തുന്നു. പിന്നീട്‌ വാകയാട്‌, നടുവണ്ണൂര്‍, തെരുവത്ത്‌ കടവ്‌ കടന്ന് കണയങ്കോട്‌ എന്ന സ്ഥലത്തു വെച്ച്‌ കായലുമായി ലയിക്കുന്നു.

ചെറുതെങ്കിലും കേരളത്തിന്റെ വികസിച്ചു വരുന്ന സാമാന്യം ഭേദപ്പെട്ട ബാലുശ്ശേരിയാണ്‌ നിര്‍മ്മല്ലൂരിന്റെ ഏറ്റവും അടുത്ത അങ്ങാടിയും പട്ടണവും. എങ്കിലും ബാലുശ്ശേരി പഞ്ചായത്തില്‍പ്പെട്ട ഒരു വില്ലേജല്ല, നിര്‍മ്മല്ലൂര്‍. ബാലുശ്ശേരിയില്‍ നിന്നും ഏകദേശം അഞ്ച്‌ കിലോമീറ്റര്‍ വടക്കുകിഴക്കായി ഉള്ള പനങ്ങാട്‌ എന്ന പഞ്ചായത്തിന്റെ പരിധിയിലാണ്‌ ഈ ഗ്രാമം. മഞ്ഞപ്പുഴയുടെ അതിര്‍ത്തിയില്‍ വെച്ച്‌ ബാലുശ്ശേരി പഞ്ചായത്തിന്റെ പരിധി അവസാനിക്കുന്നു. മഞ്ഞപ്പുഴയുടെ കുറുകെയുള്ള കോണ്‍ക്രീറ്റ്‌ പാലം വന്നിട്ട്‌ ഏകദേശം ഇരുപത്തഞ്ച്‌ വര്‍ഷമേ ആയുള്ളൂ. അതിനു മുന്‍പ്‌ ബാലുശ്ശേരി ഭാഗത്തു നിന്നും വരുന്നവര്‍ക്ക്‌ ബാലുശ്ശേരി ബ്ലോക്ക്‌ ഓഫീസിന്റെ വലത്‌ ഭാഗത്ത്‌ കൂടിയുള്ള ഇടവഴിയില്‍ക്കൂടി സഞ്ചരിച്ച്‌ തടി കൊണ്ടുള്ള പാലം കടന്നു വേണം നിര്‍മ്മല്ലൂരിലെത്താന്‍.

നിര്‍മ്മല്ലൂര്‍ ഗ്രാമാതിര്‍ത്തി എന്നു പറയുമ്പോള്‍ ദിക്കുകള്‍ തിരിച്ച്‌ വേണമല്ലോ പറയാന്‍? തെക്ക്‌, മേല്‍പ്പറഞ്ഞ പ്രകാരം ബാലുശ്ശേരി പഞ്ചായത്തും, കിഴക്കായി പനങ്ങാട്‌ പഞ്ചായത്തും, വടക്കും പടിഞ്ഞാറും കോട്ടൂര്‍ പഞ്ചായത്തും, അതിര്‍ത്തിയാണ്‌.

മഞ്ഞപ്പാലത്തിന്റെ ഇരുവശത്തോട്ടും കൊച്ചു കൈവഴി റോഡുകള്‍ തിരിയുന്നുണ്ട്‌. ഇരുവഴികളുടേയും ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പറയേണ്ട കാര്യമില്ല്ലല്ലോ? കിഴക്കോട്ടുള്ള റോഡ്‌ ബാലുശ്ശേരിയില്‍ നിന്നും വയലിട എന്ന സ്ഥലത്തേക്കുള്ള റോഡുമായി സന്ധിക്കുമ്പോള്‍, പടിഞ്ഞാറേക്കുള്ള റോഡ്‌ വാകയാട്‌ അങ്ങാടിയുമായി ബന്ധിക്കുന്നു. കിഴക്കോട്ടുള്ള ഈ പാതയിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രസിദ്ധമായ ബാലുശ്ശേരി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ എത്താം. ഈ വഴിയില്‍ത്തന്നെ ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഒരു മുസ്ലീം പള്ളിയും ഉണ്ട്‌. വാകയാട്‌ ഒരു കൊച്ചു അങ്ങാടി പ്രദേശമാണ്‌. മഞ്ഞപ്പുഴയുടെ ഒരു ശാഖ നിര്‍മ്മലൂരിനെയും വാകയാടിനെയും വേര്‍തിരിക്കുന്നു. ഈയടുത്ത കാലത്താണ്‌ നാട്ടുകാരുടെ ശ്രമഫലമായി അവിടൊരു പാലം വന്നത്‌. ബാലുശ്ശേരി പോസ്റ്റ്‌ ഓഫീസിന്റെ ഒരു ബ്രാഞ്ച്‌ പോസ്റ്റ്‌ ഓഫീസ്‌ മഞ്ഞപ്പാലത്തിനടുത്തായാണ്‌. പക്ഷെ ഇത്‌ "പനങ്ങാട്‌" പോസ്റ്റ്‌ ഓഫീസ്‌ എന്ന പേരിലാണെന്നു മാത്രം.ഇപ്പോഴും "രാജന്‍" തന്നെ സൈക്കിളില്‍ നിര്‍മ്മല്ലൂരാകെ കത്തുകള്‍ എത്തിക്കുന്ന പോസ്റ്റ്‌ മാന്‍.

ബാലുശ്ശേരിയില്‍ നിന്നും കൂട്ടാലിടയിലേക്കുള്ള റോഡിലാണ്‌ നിര്‍മ്മല്ലൂര്‍ ഗ്രാമം. കൂട്ടാലിടയും വാകയാടിനെപ്പ്പ്പോലെ ചെറിയ ഒരങ്ങാടിയാണ്‌. കൂട്ടാലിടയിലേക്കുള്ള വഴിയില്‍ തൃക്കുറ്റിശ്ശേരി എന്ന സ്ഥലത്താണ്‌ നിര്‍മ്മല്ലൂരിന്റെ വടക്കേ അതിര്‍ത്തി. കേരളമെന്നല്ല, ലോകത്ത്‌ എല്ലാ സ്ഥലങ്ങളേയും വേര്‍തിരിക്കുന്നത്‌ പുഴയോ, നദിയോ ആണെല്ലോ? നിര്‍മ്മല്ലൂരിനെ കോട്ടൂര്‍ പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്നതും മഞ്ഞപ്പുഴയുടെ ഒരു ശാഖ തന്നെ. ഇവിടെയുള്ള പാലം ബലക്ഷയം വന്ന് ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്‌.

കൂട്ടാലിടക്ക്‌ പൂനത്തുരുത്തു മലയെന്ന പൊലേ, നിര്‍മ്മല്ലൂരിനും വാഴോറമല ഒരഹങ്കാരമാണ്‌. ജനവാസമുള്ള ഒരു ചെറിയ മലയാണ്‌ ഇത്‌.ഇപ്പോഴും മണ്ണെണ്ണ വിളക്കുമായി കഴിയുന്ന ആളുകള്‍ അവിടെ ഉണ്ടെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. പണ്ടുകാലത്തും ഇപ്പോഴും ഓണസമയങ്ങളില്‍ പൂക്കളമൊരുക്കാന്‍, അതിനു വേണ്ട പൂവുകള്‍ പറിക്കാന്‍ കുട്ടികള്‍ വാഴോറമലയില്‍ പോകുമായിരുന്നു. ഞാനും അതില്‍ പങ്കാളിയായിട്ടുണ്ട്‌. ഗ്രാമത്തില്‍ വസിക്കുന്ന പല ആളുകള്‍ക്കും വാഴോറമലയില്‍ അവരുടേതായ വസ്തുക്കള്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‌.

മഞ്ഞപ്പാലം കഴിഞ്ഞ ഉടനെ തന്നെ വലതും ഇടതും വശത്തായി പാടങ്ങള്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ധാരാളം പുതിയ സൗധങ്ങളാല്‍ അവിടം നിറഞ്ഞിരിക്കുന്നു. ഒരു എല്‍.പി. സ്കൂള്‍ നിര്‍മ്മല്ലൂരിലുണ്ട്‌. ഇത്‌ മഞ്ഞപ്പാലത്തിനടുത്തായിട്ടാണ്‌. നിര്‍മ്മല്ലൂരിലെ ഒരു പൊതുവിതരണ കേന്ദ്രം (റേഷന്‍ പീടിക) മഞ്ഞപ്പാലം കഴിഞ്ഞാല്‍ ഉടനെ കാണാം. മഞ്ഞപ്പാലം നിര്‍മ്മല്ലൂരിലെ ഒരു പ്രധാന ബസ്‌ സ്റ്റോപ്പ്‌ കൂടിയാണ്‌.

നിര്‍മ്മല്ലൂരിലെ നരസിംഹമൂര്‍ത്തി ക്ഷേത്രം ഒരു പ്രധാന ദേവാലയമാണ്‌. കേരളത്തില്‍ തന്നെ നരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്‌. ഇതും മഞ്ഞപ്പാലത്തില്‍ നിന്നും വിദൂരമല്ല. എങ്കിലും പ്രധാന റോഡില്‍ നിന്നും കുറച്ച്‌ മാറിയാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. അയ്യപ്പഭജനമഠം ഈ ഗ്രാമത്തിനെ ശരണം വിളിയാല്‍ ഉണര്‍ത്തുന്നു. മണ്ഡലമാസക്കാലത്ത്‌ ഇവിടം അയ്യപ്പഭക്തന്മാരാല്‍ നിറയുന്നു. കെട്ടുനിറയും, ഭജനകളും, അയ്യപ്പന്‍പാട്ടും പൂജകളുമായി ഇവിടുത്തെ അന്തരീക്ഷത്തെ ഭക്തിമുഖരിതമാക്കുന്നു. ഈ ബസ്‌ സ്റ്റോപ്പും ഭജനമഠത്തിന്റെ പേരില്‍ അറിയപ്പെടുന്നു.

ഭജനമഠം കഴിഞ്ഞാലുള്ള കുത്തനെയുള്ള ഒരു കയറ്റം കഴിഞ്ഞാല്‍, വലതുവശത്തായി ഒരു വൈദ്യശാല കാണാം. നാളിതുവരെ, ഞാനതില്‍ രോഗികളെയോ, മരുന്നുവാങ്ങിക്കുന്നവരെയോ കണ്ടിട്ടില്ല. ശരിക്കും ഒരു നോക്കുകുത്തി പോലെ അതിന്നും തല്‍സ്ഥാനത്തുണ്ട്‌. "വയറിംഗ്‌" സുരേന്ദ്രന്റെ വീട്‌ വൈദ്യശാലയുടെ അടുത്താണ്‌. ഇവിടെല്ലാം പ്രധാന റോഡിന്റെ ഇരുവശങ്ങളിലേക്കുമായി കൊച്ചു കൊച്ചു ഇടവഴികള്‍ ദൃശ്യമാണ്‌.

പാറമുക്കും നിര്‍മ്മല്ലൂരിലെ അപ്രധാനമല്ലാത്ത ഒരു ജങ്ക്ഷനായി നില്‍ക്കുന്നു. "പാറമുക്ക്‌" ഈ പേര്‍ വന്നത്‌ പാറയില്‍നിന്നും വന്നതായിരിക്കാം. ഇവിടെ റോഡിന്റെ വലതു ഭാഗത്തായി വലിയൊരു കരിങ്കല്‍ ക്വാറി കാണാം. ദിവസേന എത്രയോ ലോറികളില്‍ ഇവിടെ നിന്നും പൊട്ടിച്ച കരിങ്കല്‍ പാറകള്‍ കൊണ്ടുപോകുന്നത്‌ രാവിലെ മുതല്‍ കാണാം. കൂടാതെ ഈ പാറകള്‍ ഡൈനാമിറ്റ്‌ വച്ച്‌ പൊട്ടിക്കുന്നു, അതിനു ശേഷം ഓല വെച്ചു കെട്ടിയ കൊച്ചു കൊച്ചു കൂരകളില്‍ എത്തിക്കുന്നു. പിന്നീട്‌ അത്‌ ചെറിയ കഷണങ്ങള്‍ ആക്കുന്നത്‌ മിക്കവാറും ഇന്നാട്ടിലെ സ്ത്രീകളാണ്‌. അവര്‍ക്ക്‌ അതിന്‌ ദിവസവേതനം ലഭിക്കുന്നു.

പാറമുക്കില്‍ നിന്നും വലത്തോട്ടും ഇടത്തോട്ടും വലത്തോട്ടും വാഹനയോഗ്യമായ വഴികള്‍ ഉണ്ട്‌. വലത്തോട്ടുള്ള വഴി വട്ടോളി (ബാലുശ്ശേരി-താമരശ്ശേരി സംസ്ഥാനപാതയിലെ ഒരു സ്ഥലം) യില്‍ നിന്നും കണ്ണാടിപ്പൊയില്‍ റൂട്ടിലേക്കുള്ള വഴിയില്‍ ചെന്നു ചേരും. ഇടത്തേക്കുള്ള വഴി കൊട്ടാരം മുക്കുമായി യോജിപ്പിക്കുന്നു. കാര്‍ ഡ്രൈവര്‍ ശേഖരന്റെ വീട്‌ പാറമുക്കിനും ദേവിമുക്കിനും മദ്ധ്യത്തായാണ്‌.

"ദേവി" എന്ന സ്ത്രീയുടെ ഓര്‍മ്മക്കായി ഈ ജംങ്ങ്ഷനു പേരു നല്‍കിയിരിക്കുന്നു. വാഴോറമല സന്ദര്‍ശിക്കുന്നവര്‍ക്ക്‌ അവിടേക്കു പോകാനുള്ള അത്യാവശ്യം നല്ല നടപ്പാത ഇതിലേയാകും. "കണ്ടക്ടര്‍" രാഘവന്റെ വീട്‌ വാഴോറമലയിലേക്കുള്ള ഈ വഴിയിലാണ്‌.

കൊട്ടാരം മുക്കാണു അടുത്ത സ്ഥലം. കൊട്ടാരവും കോവിലകവും എല്ലാം ഒന്നു തന്നെ. മല്ലിശ്ശേരി കോവിലകം ഇവിടെയാണ്‌. പണ്ടൊരു തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇവിടം കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. അതിന്റെ പേരില്‍ ചെറിയൊരു സംഘര്‍ഷാവസ്ഥ ഇവിടെ സംജാതമായിരുന്നു. പ്രശസ്തനായ രാം മനോഹര്‍ ലോഹ്യയുടെ പേരിലുള്ള ഒരു എയ്ഡഡ്‌ എല്‍.പി സ്കൂല്‍ കൊട്ടാരം മുക്കിലുണ്ട്‌. ഇവിടെ നിന്നും ഒരു വഴി വാകയാട്‌ വഴി നടുവണ്ണൂരിലേക്കു പോകുന്നു. പ്രൈവറ്റ്‌ ബസ്സുകള്‍ ഓടുന്ന വഴിയാണിത്‌. കൂടാതെ ബാലുശ്ശേരിയില്‍ നിന്നും നടുവണ്ണൂരിലേക്കുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ഈ വഴിയാണ്‌. എന്റെ വീടും ഇതിനടുത്തു തന്നെ. ബാലുശ്ശേരി-കൂട്ടാലിട റോഡിലെ നിര്‍മ്മല്ലൂര്‍ പ്രദേശത്തെ അവസാന ബസ്‌ സ്റ്റോപ്പും ഇതാണ്‌. ദേവിമുക്കിനും കൊട്ടാരം മുക്കിനും മദ്ധ്യേ, ഒരു വഴി വലത്തോട്ടു തിരിഞ്ഞു തൃക്കുറ്റിശ്ശേരി-പൂനത്ത്‌ റോഡില്‍ ചെന്നു ചേരുന്നു. ഈ വഴി ഇപ്പോള്‍ വാഹനയോഗ്യമാക്കുന്നുണ്ട്‌.

മഹാത്മ ഗാന്ധിയുടെ സ്മരണക്കായി ഗാന്ധി സ്മാരക നിധി കേന്ദ്രം നിര്‍മ്മല്ലൂരിലാണ്‌. കൊട്ടാരം മുക്ക്‌-വാകയാട്‌ റോഡിലാണ്‌ ഇത്‌.മലബാറിന്റെ തനതു കലയായ "തിറ" കേമമായി ആഘോഷിക്കുന്ന "ആശാരിക്കല്‍" , ഗാന്ധി സ്മാരക നിധിയുടെ വളരെ അടുത്താണ്‌. വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന തിറയ്ക്ക്‌, ജനങ്ങളുടെ എല്ലാ സഹായങ്ങളുമുണ്ട്‌.

നിര്‍മ്മല്ലൂരുകാര്‍ മിക്ക ആളുകളും ആശ്രയിക്കുന്നത്‌ ബാലുശ്ശേരിയെ ആണ്‌. നേരത്തെ തന്നെ പ്രതിപാദിച്ചിരുന്നതാണ്‌ ബാലുശ്ശേരിയാണ്‌ ഏറ്റവും അടുത്ത പട്ടണമെന്ന്. ആധുനിക സൗകര്യമുള്ള സിനിമാശാലകള്‍, നിരവധി വസ്ത്രാലയങ്ങള്‍ എന്നിവയും, കൂടാതെ ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, പബ്ലിക്‌ ടെലിഫോണ്‍ ബൂത്തുകള്‍ ഇവയെല്ലാം ബാലുശ്ശേരിയില്‍ തന്നെയുണ്ട്‌. കാനറാ, സിന്‍ഡിക്കേറ്റ്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവങ്കൂര്‍, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ ഇവയുടെയെല്ലാം ശാഖകള്‍ ബാലുശ്ശേരിയില്‍ ലഭ്യമാണ്‌. ഉത്തരമേഖലാ പോലീസിനു കീഴിലുള്ള ഒരു സബ്‌/സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോലീസ്‌ സ്റ്റേഷനും ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു.

നിര്‍മ്മല്ലൂര്‍ ഗ്രാമവാസികളില്‍ ഗള്‍ഫുകാര്‍ മുതല്‍ കൂലിവേല ചെയ്യുന്നവര്‍ വരെയുണ്ട്‌. അദ്ധ്വാനശീലരും, സഹകരണശീലവുമുള്ളവരുമാണ്‌ ഒട്ടുമിക്കരും.

ഒരു വളരെ ചെറിയ വസ്തുത മാത്രമേ ഞാന്‍ ഇവിടെ നിര്‍മ്മല്ലൂരിനെ പറ്റി പറഞ്ഞിട്ടുള്ളൂ. ഇനിയും ഈ ഗ്രാമത്തെ അറിയാന്‍, ബഹുദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

Tuesday, December 26, 2006

ഓര്‍ക്കുട്ടും രൂപേഷും

ഇവനൊരു ഭ്രാന്തനാ....ഓര്‍ക്കുട്ട്‌ ഭ്രാന്തന്‍.എപ്പോഴും അതിന്റെ മണ്ടയിലാ. പലപ്പ്പ്പോഴും ഞാന്‍ ഉപദേശിച്ചതാ. നിനക്കൊരു ബ്ലോഗനായിക്കൂടേ? അനിയന്‍ രൂപേഷിനൊരു സന്ദേശം ഓര്‍ക്കുട്ടില്‍ അയച്ചു. "ഏതാടാ...മറ്റൊരു രൂപേഷ്‌? "

"ഞാന്‍ ചിറക്കലെ അനിയനാ...ഞാനും രൂപേഷാ...."

ശരിക്കും വിചാരിച്ചു. "ഓര്‍ക്കുട്ട്‌ ഭ്രാന്തന്മാര്‍..."

ഇനിയെങ്കിലും ഇതു വായിച്ചു ഒരു ബ്ലോഗനായിത്തീരാന്‍ ശ്രമിക്കൂ...

കൊട്ടാരം മുക്കിലെ ചായപ്പീട്യ

അതിരാവിലെ കൊട്ടാരം മുക്കിലെ ചായപ്പീടികയില്‍ ഭയങ്കര തിരക്കാണ്‌. പ്രത്യേകിച്ച്‌ രാവിലെ ആറരക്കു ശേഷം. കട്ടന്‍ ചായയും പൂളക്കറിയും കേമം തന്നെ. അതിനായി ആളുകള്‍ തിങ്ങിക്കൂടുകയാണ്‌.

പാപ്പരോ മരണപ്പെട്ടു. ഇപ്പോള്‍ പീട്യ നടത്തുന്നത്‌ വേറെ ആരോ ആണ്‌.

ശശി ആണെങ്കിലോ, ടെലിഫോണ്‍ ബൂത്തും വച്ചിട്ടുണ്ട്‌. പീടികയില്‍ നിന്നു തിരിയാന്‍ ശശിക്കു സമയമില്ല. എങ്കിലും കച്ചോടം നടക്കുന്നുണ്ട്‌.

ഇതിനിടയില്‍ ആരോ ചോദിച്ചു...
"ആരാ ഈ ശാമ്പന്‍...?"
ഞാന്‍ മനസ്സില്‍ മൂളി..."എനിക്കറിയാം..."
"അവന്‍ ഇപ്പോള്‍ പോലീസിലല്ലേ?" ഇടക്കു കയറി സജി പറഞ്ഞു.

പറയാതിരിക്കാന്‍ വയ്യ. എങ്ങനെ ഈ "ശ്യാം പ്രസാദ്‌" "ശാമ്പന്‍" ആയി ?? ഉത്തരം കിട്ടാത്ത ചോദ്യം..ഇനിയും അവശേഷിക്കുന്നു.

Thursday, December 21, 2006

ബാലുശ്ശേരിയില്‍ എങ്ങനെ എത്താം?

റോഡു മാര്‍ഗം:

കോഴിക്കോട്‌ മൊഫ്യുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ധാരാളം പ്രൈവറ്റ്ബസ്സുകള്‍ ലഭ്യമാണ്‌.ഇപ്പോഴത്തെ നിരക്ക്‌ പ്രകാരം കോഴിക്കോട്ടു നിന്നും പന്ത്രണ്ടു രൂപ്‌ ടിക്കറ്റില്‍ ബാലുശ്ശേരിയില്‍ എത്താം. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ വളരെ വിരളമാണ്‌. ഇതു കൂടാതെ ബാലുശ്ശേരി വഴി കടന്നു പോകുന്ന ബസ്സുകളിലും (താമരശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്‌, കല്ലാനോട്‌ എന്നിവിടങ്ങളിലേക്ക്‌ പോകുന്ന) കയറിയാല്‍ ബാലുശ്ശേരിയില്‍ ഇറങ്ങാം

ട്രയിന്‍ മാര്‍ഗം:

എറ്റവും അടുത്ത റെയില്‍ സ്റ്റേഷന്‍ കൊയിലാണ്ടി ആണെങ്കിലും എക്സ്പ്രസ്സ്‌ ട്രയിനുകള്‍ എല്ലാം ഇവിടെ നിര്‍ത്തില്ല. അതിനാല്‍ കോഴിക്കോട്‌ സ്റ്റേഷനില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ മൊഫ്യുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബാലുശ്ശേരിയില്‍ വരാം.

വ്യോമമാര്‍ഗം:

മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ ആണ്‌ അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര/ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്‌. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി മുഖാന്തിരം പ്രൈവറ്റ്‌ സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാലുശ്ശേരിയില്‍ എത്താം.

ആശംസകള്‍

എല്ലാ ബ്ലോഗന്മാര്‍ക്കും എന്റെ ക്രിസ്തുമസ്സ്‌, ഈദ്‌, നവവല്‍സരാശംസകള്‍ നേരുന്നു....

ഞാന്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഒന്ന് മുതല്‍ നാലു വരെ - ഗവണ്‍മന്റ്‌ അപ്പര്‍ പ്രൈമറി സ്കൂള്‍, കടപ്ര, തിരുവല്ല

അഞ്ചാം ക്ലാസ്‌ - ഗവണ്‍മന്റ്‌ ഫിഷറീസ്‌ ടെക്നിക്കല്‍ ഹൈസ്കൂള്‍, മടപ്പള്ളി, വടകര

അഞ്ച്‌ മുതല്‍ ഏഴ്‌ വരെ - ഗവണ്‍മന്റ്‌ അപ്പര്‍ പ്രൈമറി സ്കൂള്‍, ത്രിക്കുറ്റിശ്ശേരി, ബാലുശ്ശേരി

എട്ട്‌ മുതല്‍ പത്ത്‌ വരെ - ഗവണ്‍മന്റ്‌ ഹയര്‍ സെക്ക്ണ്ടറി സ്കൂള്‍, കോക്കല്ലൂര്‍, ബാലുശ്ശേരി

പ്രീഡിഗ്രി - ദേവസ്വം ബോര്‍ഡ്‌ പമ്പ കോളേജ്‌, പരുമല, മാന്നാര്‍

ബി. കോം - സെന്റ്‌ ജോണ്‍സ്‌ കോളേജ്‌, തിരുവല്ല

Wednesday, December 20, 2006

കുറുംബ്രനാട്‌ രാജസ്വരൂപം

ഹൈദറിന്റെ മലബാര്‍ ആക്രമണത്തില്‍ നേരിട്ടെതിര്‍ക്കാന്‍ സധിക്കാത്ത നാട്ടുരാജാക്കന്മാര്‍ വനത്തില്‍ താമസിച്ചു. രാജാക്കന്മാര്‍ വനത്തില്‍ താമസിച്ചിരുന്ന സ്ഥലം തമ്പുരാന്‍പാറ, എഴുന്നെള്ളിക്കുംതോട്‌, കോലോത്തും പാറ, എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. ഇന്ന് കക്കയം ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്റ്റ്‌ സ്ഥാപിച്ച സ്ഥലത്തിനു മുമ്പുണ്ടായിരുന്ന വെള്ള്ച്ചാട്ടത്തിനു സമീപമുള്ള പാറയില്‍ ഒരു ഗുഹ ഉണ്ടായിരുന്നു. പാറ പൊട്ടിച്ചുപോയതിനാല്‍ ആ ഗുഹ നശിക്കുകയും ചെയ്തു. ഇതിനെ തമ്പുരാന്‍പാറ എന്നാണു അറിയപ്പെട്ടിരുന്നത്‌. കൂട്ടാലിടയില്‍ നിന്നും കിള്ളിക്കല്‍ എന്ന സ്ഥലത്തു കൂടി തുരുത്തമലയില്‍ കയറിച്ചെല്ലുന്ന പാറക്ക്‌ 'തമ്പുരാന്‍പാറ' എന്നായിരുന്നു പേര്‍.

ഹൈദറിനു ശേഷം ടിപ്പുസുല്‍ത്താന്‍ മൂന്നു പ്രാവശ്യം മലബാറിനെ ആക്രമിച്ചു. മൂന്നാമത്തെ ആക്രമണത്തില്‍ മലബാര്‍ രാജാക്കന്മാര്‍ തിരുവിതാംകൂറില്‍ അഭയം തേടി. അപ്പോള്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന രാജാകേശവദാസന്‍, ടിപ്പുസുല്‍ത്താന്‍ ആലുവ മണപ്പുറത്ത്‌ സൈന്യസമേതം തമ്പടിച്ചിരിക്കുന്ന വിവരമരിഞ്ഞ്‌, പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകാന്‍ കെട്ടിയ അണക്കെട്ട്‌ മുറിച്ചു വിട്ട്‌ വെള്ളപ്പൊക്കം സൃഷ്ടിച്ച്‌ സൈന്യങ്ങള്‍ക്കും സാധനസാമഗ്രികള്‍ക്കും കനത്ത നാശനഷ്ടം വരുത്തി. ഇതേ സമയം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിച്ചു. ടിപ്പു തിരിച്ചു പോകാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ബ്രിട്ടീഷുകരുമായി ഏട്ടുമുട്ടി കൊല്ലപ്പെട്ടു. ടിപ്പു പിടിച്ചടക്കിയ പ്രദേശങ്ങള്‍ തങ്ങള്‍ക്കധീനമാണെന്ന് ബ്രിട്ടീഷുകാര്‍ അവകാശം ഉന്നയിച്ചു. ഇതില്‍ നാട്ടുരാജാക്കന്മാരുമായി സന്ധി സംഭാഷണം നടത്തി, പ്രബലശക്തികളെല്ലാം ബ്രിട്ടീഷ്‌ ആധിപത്യം അംഗീകരിച്ച നിലയില്‍ എത്തി. നാട്ടുരാജക്കന്മാരുടെ സ്വത്തുതര്‍ക്കം തീര്‍ത്ത്‌ വ്യവസ്ഥ ചെയ്യുന്നതിനു സാമൂതിരിയുമായി ചേര്‍ന്നു രാജാകേശവദാസന്‍ കോഴിക്കോട്ടെത്തി.

രണ്ടു താവഴിയും തമ്മില്‍ (മേക്കുളശ്ശേരിയും കിഴക്കേടവും) തര്‍ക്കത്തിലിരിക്കെ മേക്കുളശ്ശേരി താവഴി ബ്രിട്ടീഷുകാരുമായി കരാറുണ്ടാക്കാന്‍ തയ്യാറായി. ഇതറിഞ്ഞ കിഴക്കേടത്ത്‌ രാജാവ്‌, പ്രായക്കൂടുതലുള്ള കോട്ടയത്ത്‌ രാജാവ്‌ കുറുംബ്രനാട്‌ രാജാവാണെന്നും അദ്ദേഹത്തിന്റെ കരാറിനെ നിലനില്‍പ്പുള്ളൂ എന്നും ധരിപ്പിച്ചു. മലബാറില്‍ ആദ്യമായി കരാര്‍ ഉറപ്പിക്കാന്‍ ആഗ്രഹിച്ച ബ്രിട്ടീഷുകാര്‍ കിഴക്കേടത്ത്‌ രാജാവിനെക്കൊണ്ട്‌ കരാര്‍ ഉണ്ടാക്കി സ്വത്ത്‌ വിടുന്നതിനു പ്രതിഫലമായി മാലിഖാനയും നിശ്ചയിച്ചു.

മലബാര്‍ മാന്വല്‍ കര്‍ത്താവായ വില്വം ലോഗന്റെ അഭിപ്രായത്തില്‍ വനത്തില്‍ വെച്ചു കണ്ട കോട്ടയത്തു രാജാവിനെ കോട്ടയത്തു നിന്നും കുറുംബ്രനാട്ടിലേക്ക്‌ ദത്തെടുത്തതാണു. കൂടാതെ ബ്രിട്ടീഷുകാരുമായുള്ള കരാറും വിവരിക്കുന്നുണ്ട്‌. 'മലബാറിന്റെ വടക്കന്‍ ഖണ്ഡത്തിന്റെ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാക്കിയെടുത്തതിനുശേഷം ബോംബെ കമ്മീഷണര്‍മാര്‍ നേരെ പോയത്‌ സാമൂതിരിയുമായി കൂടിയാലോചിക്കുന്നതിനു കോഴിക്കോട്ടേക്കാണു. എന്നാല്‍ കമ്മീഷണര്‍മാരുടെ ബോര്‍ഡ്‌ യോഗത്തില്‍ സംബന്ധിക്കാന്‍ സമൂതിരി ധ്രതി കാണിച്ചില്ല. തന്മൂലം സമയം പാഴാക്കാതെ അവര്‍ കുറുംബ്രനാട്‌ ജില്ലയുടെ ഭാവി സംബന്ധിച്ച്‌ വീരവര്‍മ്മ രാജാവുമായി ഒത്തുതീര്‍പ്പുണ്ടാക്കി. കോട്ടയം രാജകുടുംബത്തിലെ ഒരംഗമായിരുന്ന വീരവര്‍മ്മയെ അനന്തരാവകാശിയായി ദത്തെടുത്തതായിരുന്നു. എന്നാല്‍ ഈ സമയം യഥാര്‍< കുറുംബ്രനാട്‌ രാജാവ്‌ തിരുവിതാംകൂറില്‍ അഭയം തേടിയിരുന്നു. വീരവര്‍മ്മ രാജാവുമായി 1792 മെയ്‌ 27 നു വച്ചുണ്ടാക്കിയ ഉടമ്പടി അനുസരിച്ച്‌ 14000 രൂപ പാട്ടത്തിനു കുറുംബ്രനാട്‌, കൊളക്കാട്‌ ജില്ലകള്‍ (രണ്ടും തന്നെ ദത്തെടുത്ത താവഴിക്ക്‌ അവകാശപ്പെട്ടതായിരുന്നു മാത്രമല്ല പയ്യനാട്‌, പാച്ചൂര്‍ മല, കിഴക്കാമ്പുറം, വടക്കാമ്പുറം, പുലവാഴി ഇവയെല്ലാം അന്ന് സമൂതിരിക്ക്‌ ചേര്‍ന്നവയാണു എന്നാണു കരുതപ്പെട്ടിരുന്നത്‌). തൊട്ടപ്രദേശങ്ങളും കൂടി അദ്ദേഹത്തിനു വിട്ടു കൊടുത്തു. സാമൂതിരിയുടെ കയ്യിലായിരുന്ന പ്രദേശങ്ങള്‍ ടിപ്പു രാജ്യം പിടിച്ചടക്കിയതോടെ കുറുംബ്രനാട്‌ താലൂക്കിന്റെ ഭഗമായിട്ടാണു കൈകാര്യം ചെയ്തതെന്നും പറയേണ്ടതുണ്ട്‌. തലശ്ശേരി ഫാക്റ്റ്ര്മാരില്‍ നിന്ന് വീരവര്‍മ്മരാജക്ക്‌ തന്റെ അസ്തിത്വം തെളിയിക്കുന്ന പ്രത്യേകമായ അധികാരപത്രം ലഭിച്ചിരുന്നില്ല. തന്മൂലം കമ്മീഷണര്‍മാര്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ ആമുഖമായി താന്‍ പാട്ടമായി സ്വീകരിക്കുന്ന നാടുകളുടെ നിയമാനുസൃതമായ ഒരേയൊരു മേല്‍ക്കോയ്മ ബഹുമാനപ്പെട്ട കമ്പനിക്കാണെന്നും വീരവര്‍മ്മരാജ അംഗീകരിച്ചു കൊടുത്തു. മാത്രമല്ല പാട്ടത്തിനു എടുത്ത നാടുകളില്‍ നിന്ന് നികുതികള്‍ പിരിച്ചെടുക്കാനും നീതിന്യായം നോക്കി നടത്താനും സമാധാനം പാലിക്കാനും ഉള്ള അവകാശം നല്‍കി.

ബാലുശ്ശേരി കോട്ടയുടെ ഉടമസ്ഥാവകാശത്തിനു തര്‍ക്കം ഈ സന്ദര്‍ഭത്തില്‍ ഉണ്ടായി. ഒടുവില്‍ രണ്ടു താവഴിക്കും കാരണവര്‍ വയസ്സു മൂപ്പുള്ള ആള്‍ക്ക്‌ 'രാമമംഗലത്ത്‌ രാജ' എന്ന സ്ഥാനപ്പേരില്‍ കോട്ട ഭരണം നടത്താനും ആ സ്ഥാനിക്ക്‌ 4000 രൂപ പ്രത്യേക മാലിഖാന നല്‍കാനും നിശ്ചയിച്ചു. മല്ലിശ്ശേരി കോവിലകത്തെ വലിയമ്മ രാജാവിനും വയസ്സു മൂപ്പുള്ള മൂന്ന് തമ്പുരാക്കന്മാര്‍ക്കും ചില്ലറ സംഖ്യ മാലിഖാനായി നിശ്ചയിച്ചു.

കോട്ടയം പഴശ്ശി രാജാവിനൊടൊപ്പം കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധക്കളില്‍ മല്ലിശ്ശേരി കോവിലകം തമ്പുരാക്കന്മാരും ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറില്‍ അഭയം തേടിയവരായിരുന്നു അവര്‍. മേക്കുളശ്ശേരി താവഴിക്കാരാണു യഥാര്‍തഥില്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിയത്‌. അതുകാരണം ചരിത്രത്തില്‍ എന്നും കുറുംബ്രനാട്‌ രാജാവ്‌ പഴശ്ശിക്കെതിരെ കമ്പനിക്കൊപ്പം നിന്ന് പൊരുതിയ സ്വാര്‍ഥ്താല്‍പ്പരനായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാല്‍ യഥാര്‍ഥ കുറുംബ്രനാട്‌ രാജാവ്‌ അപ്പോഴും രാജ്യം ഇല്ലാതെ കാട്ടില്‍ കഴിയുകയാണു എന്ന യാഥാര്‍ഥ്യം ചരിത്രകാരന്മാര്‍ വിസ്മരിച്ചു പോയി.


കോട്ടയം പഴശ്ശിരാജ ബ്രിട്ടീഷുകാരെ എതിര്‍ത്തു. അതിന്റെ ഫലമായി കുറുംബ്രനാട്‌ രാജസ്വരൂപത്തിലെ കാരണവരായി കഴിയുന്ന വലിയരാജ കുടിയന്മാരില്‍ നിന്ന് പിരിച്ചെടുക്കുന്ന സംഖ്യ (നികുതി) 10 നു 2 ചിലവ്‌ കഴിച്ച്‌ അടക്കേണ്ട സംഖ്യ കൊടുക്കാതെ സ്വന്തമാക്കി നികുതി പിരിവ്‌ നടത്തി. ഇതില്‍ മലപ്പുറം സദാലത്ത്‌ അദാലത്ത്‌ കോടതികളില്‍ (അന്ന് കളക്ടറുടെ ആസ്ഥാനം മലപ്പുറമായിരുന്നു)കേസ്‌ നടത്താന്‍ തീരുമാനമായി. ആ കേസില്‍ വലിയ രാജാവ്‌ (വീരവര്‍മ്മ രാജ) തടവുകാരനായി ജയിലില്‍ കിടന്ന് മരണമടഞ്ഞു. മാലിഖാന അടവ്‌ തീരുന്നതുവരെ കിഴക്കേടത്ത്‌ രാജാവിനെ തടഞ്ഞുവെച്ചു. പിന്നീട്‌ കിഴക്കേടത്ത്‌ രാജാവിനു കുടുംബകാരണവര്‍ക്കുണ്ടായിരുന്ന 4 മാലിഖാന ചുരുക്കി 2 ആക്കി ഒന്ന് വലിയരാജക്കും മറ്റേത്‌ വലിയമ്മരാജക്കുമായി മാറ്റി. ഇതിനു അംഗീകാരം വാങ്ങി. ഇത്‌ ഇന്നും തുടരുന്നു.

വീരവര്‍മ്മയുടെ കാലശേഷം കുറുംബ്രനാട്‌ ക്ഷയോന്മുഖമായി. ഇതിനൊരു പരിധി വരെ അധികാരത്തിനായുള്ള ഇരുതാവഴികളുടേയും കിടമല്‍സരങ്ങള്‍ കാരണമായി. പിന്നീട്‌ ഇതേ ചൊല്ലി രണ്ടു താവഴിക്കാരും തമ്മില്‍ അനേകം കേസുകള്‍ നടന്നു. അവസാനം രണ്ടു കൂട്ടരും ഒത്തു രാജി സമര്‍പ്പിച്ച്‌ കേസ്‌ തീര്‍ത്തു.

ഭൂപരിഷ്കരണ നിയമം പാസ്സായതോടെ കോവിലകത്തു വരേണ്ടിയിരുന്ന വരുമാനം നിലക്കുകയും കോവിലകങ്ങള്‍ സാമ്പത്തികമായി തകരുകയും ചെയ്തു. 4000 രൂപ മാലിഖാന വാങ്ങിയിരുന്ന കുറുംബ്രനാട്ടു രാജാവായ കിഴക്കേടത്ത്‌ രാജാവ്‌ 50 രൂപ മാലിഖാന വാങ്ങി ഒതുങ്ങിക്കൂടി. പുതിയ തലമുറ വിദ്യാഭ്യാസം നേടി പല സ്ഥലങ്ങളില്‍ ജോലി നോക്കി, നഷ്ടപ്പെട്ട പ്രതാപം മനസ്സില്‍ നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ട്‌ ജീവിക്കുന്നു.

ഏറെ വൈവിധ്യപൂര്‍ണ്ണമായ ഒരു സംസ്കാരത്തിന്റെ ഉടമകളായിരുന്നു കുറുംബ്രനാട്‌ രാജസ്വരൂപം. ഈ രാജവംശത്തിന്റെ ഉത്ഭവം തന്നെ ഒരു പ്രത്യേക സാംസ്കാരിക തനിമ സൃഷ്ടിക്കാന്‍ പര്യാപ്തമായവയാണു. ബ്രാഹ്മണ-ക്ഷത്രിയ സമ്മിശ്രമായതിനാല്‍ ഇവ രണ്ടിന്റേയും സാംസ്കാരിക പ്രഭാവം ഇവരില്‍ ഉണ്ടായി. കേരളത്തില്‍ മറ്റ്‌ ക്ഷത്രിയകുടുംബങ്ങളുടെ ആചാരസമ്പ്രദായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ ആണു കുറുംബ്രനാട്‌ രാജസ്വരൂപത്തിനു.

ഭരണം നടത്താന്‍ രാജാവിനു വേറെ കോവിലകം ഉണ്ടായിരുന്നു. സ്വന്തമായ കളരിയും ഭടന്മാരും ഉണ്ടായിരുന്നു. സ്വന്തമായ രാജകീയ മുദ്രയും സിവില്‍/ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരവും രാജവംശത്തിനുണ്ടായിരുന്നു. പടത്തലവന്മാര്‍ 'പണിക്കര്‍ നമ്പി' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. ഇവര്‍ 'വാള്‍നമ്പി" മാരായിരുന്നു. (പരശുരാമന്റെ അരുളപ്പാടാല്‍ വാള്‍ വാങ്ങിയ നമ്പിമാരില്‍ നല്ല ശാസ്ത്രഭിക്ഷകയെ തങ്ങളുടെ ഗോത്രം വാങ്ങയാല്‍ 'വാള്‍നമ്പി' ആയ കാരണം വാള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന സിദ്ധാന്തത്തില്‍ അവര്‍ ഭൂമിയെ രക്ഷിപ്പാന്‍ 36000 ബ്രാഹ്മണന്മാരെ ആയുധപാണികളായി കല്‍പ്പിച്ചു) താഴെ കുറുങ്ങോട്ടും നാഗത്തിങ്കല്‍ ചമ്പക്കോട്ടും കുടുംബങ്ങളിലെ അംഗമായിരിക്കും സൈന്യാധിപനായി വന്നത്‌. ഇവരില്‍ കുറുങ്ങോട്ടു നമ്പി ബാലുശ്ശേരി പഞ്ചായത്തിലും നാഗത്തിങ്കല്‍ നമ്പി നന്മണ്ടയിലും ചെമ്പക്കോട്ടു നമ്പി മണക്കുളങ്ങര ക്ഷേത്രത്തിനു സമീപവും കുടുംബമായി താമസിച്ചിരുന്നു.

പണ്ട്‌ കേസ്‌ വിചാരണകള്‍ കാഞ്ഞിക്കാവ്‌ എന്ന സ്ഥലത്തു വെച്ചായിരുന്നു നടന്നത്‌. അതിന്റെ ഓര്‍മ്മകള്‍ ഇന്നും ആ പ്രദേശത്ത്‌ നില നില്‍ക്കുന്നു. അന്ന് കേസ്‌ തീര്‍പ്പാക്കാന്‍ തമ്പുരാക്കന്മാര്‍ എഴുന്നെള്ളിയ സ്ഥലത്തിനു 'കൊയിലോത്ത്‌ കണ്ടി' എന്നും ഊണിനു വരുന്നവര്‍ ഇരുന്ന സ്ഥലത്തിനു 'ഊട്ടുപുര കണ്ടി' എന്നും നെല്ല് അളക്കുന്ന ഇടത്തിനു 'കളംകെട്ടി' എന്നും തൂക്കിലേറ്റിയിരുന്ന സ്ഥലത്തിനു 'കഴുത്തറോല്‍' എന്നും പറയപ്പെട്ടിരുന്നു. ഈ സ്ഥലങ്ങളെല്ലാം ഇന്നും അതേ പേരില്‍ അറിയപ്പെടുന്നു. പാട്ടാവകാശം, കൈവശസ്വത്തുക്കളിലെ ആദായം, സ്വന്തമായുള്ള ക്രീഷിയില്‍ നിന്നുമുള്ള വരുമാനം, സ്വന്തം വനത്തില്‍ നിന്നുള്ള ആനപിടുത്തം, ഏലം, കുരുമുളക്‌ തുടങ്ങിയ വിഭവങ്ങള്‍ ഇവയാണു പ്രധാന വരുമാന മാര്‍ഗ്ഗം.

മരുമക്കത്തായ സമ്പ്രദായമാണു നിലനിന്നിരുന്നത്‌. തായ്‌ വഴി (അമ്മ വഴി) സ്വത്തായിരുന്നു. സ്ത്രീസ്വത്തായതിനാല്‍ വലിയമ്മ രാജാവിന്റെ ആള്‍പേരായിട്ടാണു വലിയരാജാവ്‌ ഭരണം നടത്തിയത്‌. സ്ഥാനത്തില്‍ മൂപ്പുള്ളയാള്‍ കിഴക്കേടത്ത്‌ കോവിലകം, രണ്ടാമത്തെ ആള്‍ പാറക്കടവത്ത്‌ കോവിലകം, മൂന്നാമത്തെ ആള്‍ നരിക്കോട്ട്‌ കോവിലകം എന്നിവിടങ്ങളിലാണു താമസിച്ചിരുന്നത്‌. സ്ഥാനം കിഴക്കേടത്ത്‌ രാജാവിന്റെ കാലശേഷം മാറി വരുന്നു. സ്ത്രീകളാകട്ടെ മല്ലിശ്ശേരി കോവിലകത്തും താമസിക്കുന്നു.

വിവാഹസമ്പ്രദായം:

കുറുംബ്രനാട്‌ രാജവംശത്തിന്റെ വിവാഹസമ്പ്രദായം മറ്റ്‌ രാജവംശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണു. താലികെട്ട്‌ എന്ന സമ്പ്രദായമാണു നിലവിലിരുന്നത്‌. താലികെട്ട്‌ ആര്യപട്ടരായിരുന്നു നടത്തിയിരുന്നത്‌. ആര്യപട്ടര്‍ താലികെട്ടുന്നത്‌ ഈ കുടുംബത്തില്‍ മാത്രം നിലവിലുള്ള സമ്പ്രദായമാണു. നാലു ദിവസത്തെ ചടങ്ങാണിത്‌. ക്ഷത്രിയര്‍ക്കു നമ്പൂതിരിയും സാമന്തര്‍ക്ക്‌ ക്ഷത്രിയരുമാണു വിവാഹം ചെയ്തിരുന്നത്‌. താലി കെട്ടുന്ന ആള്‍ ഭര്‍ത്താവായി തീരുന്നില്ല. യഥാര്‍< ആള്‍ പിന്നീട്‌ വിവാഹം കഴിച്ച്‌ ഭര്‍ത്താവായിത്തീരുന്നു. സ്ത്രീകള്‍ വിവാഹശേഷം സ്വന്തം ഗ്രഹത്തില്‍ തന്നെ താമസിച്ചു പോകുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്നില്ല. സ്ത്രീകളെ നമ്പൂതിരിമാരാണു വിവാഹം കഴിച്ചിരുന്നത്‌. പുരുഷന്മാര്‍ നാട്ടിലെ പ്രഭുകുടുംബങ്ങളിലെ നായര്‍ സ്ത്രീകളെ (അടിയോടി, കിടാവ്‌) വിവാഹം ചെയ്തിരുന്നു. വിവാഹശേഷം രാജകുടുംബങ്ങളിലെ സ്ത്രീകളെ അമ്മത്തമ്പുരാന്‍ എന്നും വിവാഹം ചെയ്തുകൊണ്ടുവരുന്ന നായര്‍ സ്ത്രീകളെ കെട്ടിലമ്മ എന്നും സ്ഥാനപ്പേര്‍ നല്‍കിയിരുന്നു. ഈ കുടുംബത്തില്‍ അവസാനമായി താലികെട്ട്‌ നടന്നത്‌ പൂരാടം തിരുനാള്‍ അംബികാദേവി തമ്പുരാട്ടിക്ക്‌ 1130 ആണ്ടില്‍ നടത്തിയശേഷം പിന്നീട്‌ ഈ രീതി വേണ്ടെന്നു വെക്കുകയുമായിരുന്നു. കുറുംബ്രനാട്‌ രാജവംശത്തിലും മറ്റ്‌ ബ്രാഹ്മണര്‍ വിവാഹം ചെയ്തിരുന്ന കുടുംബങ്ങളിലും കൊല്ലവര്‍ഷം 1111 നു ശേഷമാണു സ്വജാതി വിവാഹം നടത്തുന്നത്‌. കുറുംബ്രനാട്‌ രാജവംശത്തില്‍ കൊല്ലവര്‍ഷം 1116 ല്‍ വടക്കന്‍ പരപ്പാട്ട്‌ രാജവംശത്തിലെ ബേപ്പൂര്‍ കരിപ്പാ പുതിയ കോവിലകത്തെ പി.സി. രാജരാജവര്‍മ്മ, അംബികാദേവി എന്ന തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ സ്വജാതി വിവാഹം ആരംഭിക്കുന്നു.

കുറുംബ്രനാട്‌ രാജവംശത്തിലെ സ്ത്രീകളുടെ താലി ഇന്നും ബ്രാഹ്മണസ്ത്രീകളുടെ ആചാരപ്രകാരമുള്ള ചെറുതാലിയാണു. നടുക്കും ഇരുവശങ്ങളിലും മൂന്ന് മുത്തും രണ്ട്‌ ചെറുതാലിയുമായാണു ഉപയോഗിച്ചിരുന്നത്‌. ക്ഷത്രിയര്‍ക്ക്‌ നാഗപടത്താലിയാണു സാമാന്യമായി ഉപയോഗിക്കുന്നത്‌. തിരുവിതാംകൂറിലും മാവേലിക്കര രാജകുടുംബത്തിലും സ്ത്രീകള്‍ ആലിലത്താലിയാണു മംഗല്യസൂത്രമായി ഉപയോഗിക്കുന്നത്‌.

സ്ത്രീകളുടെ വേഷം അറുപത്‌ വര്‍ഷം മുമ്പു വരെ ഉടുമുണ്ടും മേല്‍മുണ്ടുമായിരുന്നു. ഈ രീതി അന്തര്‍ജനങ്ങളുടേതു പോലെ ആയിരുന്നു. ഞൊറിഞ്ഞുള്ള ഉടുവസ്ത്രവും മേല്‍ക്കെട്ടും ആണു വേഷം. കുടുംബത്തിലെ ഒരംഗത്തിനു കുട്ടി ജനിച്ചാല്‍ അമ്മയും കുഞ്ഞും വാലായ്മ ആചരിച്ചിരുന്നു. പതിനൊന്ന് ദിവസമാണിത്‌. ഈയവസരത്തില്‍ പുതുവസ്ത്രം പോലുള്ള സാധനങ്ങള്‍ തൊടുന്ന പതിവില്ല. പന്ത്രണ്ടാം ദിവസം അഞ്ച്‌ നമ്പൂതിരിമാര്‍ ചേര്‍ന്ന് പുണ്യാഹം നടത്തി ശുദ്ധമാക്കേണ്ടിയിരുന്നു. ഇതിനു 'ജാതകര്‍മ്മം" എന്നായിരുന്നു പേര്‍. ഈ കാലയളവില്‍ കുടുംബാംഗങ്ങള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഇരുപത്തെട്ടിനു പാലു കൊടുക്കുകയും മൂന്നാം വയസ്സില്‍ ഉപനയനം നടത്തുകയും ചെയ്തിരുന്നു. കോവിലകം കുടുംബാംഗങ്ങള്‍ നമ്പൂതിരിമാര്‍ ഒഴികെയുള്ള സമുദായക്കാരെ തൊടാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പാടില്ലായിരുന്നു.

കുലദേവത:
കുറുംബ്രനാട്‌ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണു ബാലുശ്ശേരി കോട്ട. കുടുംബത്തിലെ കുലദേവതയായിട്ടുണ്ടായിരുന്നത്‌ ശിവസൂനുവായ വേട്ടക്കൊരുമകനും ഭഗവതിയും ആണു. ബാലുശ്ശേരി കോട്ടയില്‍ കുടുംബാംഗങ്ങള്‍ നിത്യവും ദര്‍ശനം നടത്തിയിരുന്നു. സ്ത്രീകള്‍ ബാലുശ്ശേരി കോട്ടയില്‍ പ്രവേശിക്കരുതെന്ന് നിയമമുണ്ട്‌. അതുകൊണ്ട്‌ ക്ഷേത്രദര്‍ശനത്തിനു മല്ലിശ്ശേരി കോവിലകത്തു ഭഗവതിയും പാറക്കടവത്ത്‌ കോവിലകത്ത്‌ പരദേവതയും നരിക്കോട്ട്‌ കോവിലകത്ത്‌ പരദേവത മാത്രമായും നിത്യപൂജക്കും ദര്‍ശനത്തിനും കുടിയിരുത്തിയിരിക്കുന്നു. ധനുമാസത്തില്‍ 27 തീയതി ബാലുശ്ശേരി കോട്ടയില്‍ പാട്ടു കഴിഞ്ഞ ശേഷമേ മറ്റ്‌ ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കാറുള്ളൂ. കൂടാതെ ഈ രാജവംശത്തിന്റെ ആധിപത്യ പ്രദേശങ്ങളില്‍ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണു കൊല്ലം (വടക്കന്‍) പിഷാരികാവ്‌ ക്ഷേത്രം.


മറ്റ്‌ രാജവംശങ്ങളുടെ ഉത്ഭവത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണു കുറുംബ്രനാട്‌ രാജസ്വരൂപം രൂപപ്പെട്ടത്‌. ബ്രാഹ്മണ-ക്ഷത്രിയ സങ്കരമായതുകൊണ്ട്‌ അവരുടെ സംസ്കാരം സവിശേഷമായ ഒരു രീതി കൈവരിച്ചു. കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഉല്‍ക്കൊള്ളുന്നവയായതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധ അധികമായി ഈയൊരു രാജവംശത്തിന്റെ നേര്‍ക്കുണ്ടായില്ല. മാത്രമല്ല അയല്‍രാജ്യമായിരുന്ന സാമൂതിരി, കോട്ടയം എന്നിവരുമായി ബന്ധുത്വം കൂടിയുള്ളതിനാല്‍ അധികം യുദ്ധം ചെയ്യേണ്ടിവന്നതുമില്ല.

മലബാറിലെ പ്രധാനപ്പെട്ട ഒരു രാജവംശമായിരുന്നിട്ടും സമഗ്രമായ രീതിയില്‍ കുറുംബ്രനാട്‌ രാജവംശത്തെ മുഖ്യധാരാചരിത്രം ഉള്‍ക്കൊണ്ടില്ല.

ഹരീഷിന്റെ കവിത - ആ ഓര്‍മ്മകള്‍

ആ ഓര്‍മ്മകള്‍

ഓര്‍മ്മകള്‍, സൗരഭം പരത്തുന്ന പുഷ്പങ്ങള്‍
ഓര്‍മ്മകള്‍, വര്‍ണവിസ്മയം ഒരുക്കുന്ന മഴവില്ലുകള്‍
ഓര്‍മ്മകള്‍, പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍
ഓര്‍മ്മകള്‍, എന്‍ ജീവിതയാത്രയിലെ ഊന്നുവടികള്‍

ഒാര്‍ത്തോര്‍ത്ത്‌ പോകുന്നു ഞാന്‍ ആ ഓര്‍മ്മകള്‍
ഓര്‍മ്മയില്‍ തുളുമ്പി നില്‍ക്കുന്നു ആ ഓര്‍മ്മകള്‍
ഒരിക്കലും മായാതെ, ഒട്ടുമേ മങ്ങാതെ
നിറയുന്നു നിത്യഹരിതമാം ആ ഓര്‍മ്മകള്‍

ഭൂമിയെ തഴുകി ഉണര്‍ത്തും പ്രഭാതകിരണങ്ങളെപ്പോലെ
ശിശുവിനെ തലോടി ഉറക്കും അമ്മ തന്‍ സ്പര്‍ശം പോലെ
പീലി വിടര്‍ത്തി നിര്‍ത്തമാടും മനോഹര മയൂരം പോലെ
ജീവന്‍ തുടിക്കുന്ന ആ ഓര്‍മ്മകള്‍

ഓമനിക്കാന്‍ ആ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍
നിനക്കുവാന്‍ ആ നിമിഷങ്ങള്‍ ഇല്ലെങ്കില്‍
നിശ്ചലം നിരര്‍ധകം എന്‍ ജീവിതം
നിശ്ചലം നിരര്‍ധകം എന്‍ ജീവിതം

ഒാര്‍ത്തോര്‍ത്ത്‌ പോകുന്നു എന്നു ഞാന്‍
ഒാര്‍ത്തോര്‍ത്ത്‌ പോകുന്നു എന്നു ഞാന്‍

എന്നെപറ്റി ചില രഹസ്യങ്ങള്‍

എന്റെ പേര്‍ രതീഷ്‌ വര്‍മ്മ. ഞാന്‍ കോഴിക്കോട്‌ ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണു. ഇപ്പോള്‍ ഞാന്‍ സൗദി അറേബ്യയിലെ റിയാദില്‍ ഒരു സ്വകാര്യ സ്താപനത്തില്‍ ജോലി ചെയ്യുന്നു.

ഞാന്‍ ജനിച്ചു വളര്‍ന്നതെല്ലാം അമ്മയുടെ വീടായ തുളിശാല കോയിക്കല്‍ കുടുംബത്തിലാണു. ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസു വരെ കടപ്ര യു.പി. സ്കൂളില്‍ പഠനം. കടപ്രയോടുള്ള്‌ നൊസ്റ്റാള്‍ജിയ അവിടെ നിന്നും തുടങ്ങി.പമ്പയാറിന്റെ കടവത്തുള്ളാ കുളിയും അങ്ങേ കോയിക്കലേ കളിയും ശരിക്കും നല്ല രസമായിരുന്നു.

പേര്‍ : രതീഷ്‌ വര്‍മ
വിളിപേര്‍ : ഇല്ല
ജനനം : ഒക്റ്റോബര്‍ ഇരുപത്തി അഞ്ച്‌ ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്ന്
അഛന്‍ : രവീന്ദ്ര വര്‍മ്മ
അമ്മ : രമാഭായി തമ്പുരാട്ടി
അനിയന്‍ : രഞ്ജീഷ്‌ വര്‍മ
ഭാര്യ : അനിത വര്‍മ
മക്കള്‍ : അര്‍ണവ്‌, അനീരവ്‌
പഠനം : ബി.കോം
ഭാഷകള്‍ : ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, ഉര്‍ദു, അറബിക്‌
പിറന്നാള്‍ : കന്നി, അനിഴം